2017, ജനുവരി 3, ചൊവ്വാഴ്ച

വി.ബെനദിക്തോസ് പുണ്യവാനോടുള്ള  ജപം

ഒരു ധനികന്‍റെ മകനും പഠനത്തിനു വളരെ സാമര്‍ത്യവും ഉണ്ടായിരുന്ന വിശുദ്ധനെ, അവിടുന്ന് അദ്ധ്യയനം നടത്തിയിരുന്ന കലാലയത്തിലെ പല യുവാക്കന്മാരുടെയും  അശുദ്ധ ജീവിതവും അശുദ്ധ പ്രവര്‍ത്തികളും കണ്ടു അവയില്‍ അറപ്പും വെറുപ്പും കാണിക്കുകയും ഇനിയും അവരുടെ കൂട്ടത്തില്‍ താമസിച്ചാല്‍ താനും അവരെപ്പോലെ അശുദ്ധനായി തീരുമെന്നുകരുതി, അവിടം വിട്ടു ഒരു വനത്തില്‍പോയി ജപതപങ്ങളില്‍ ഏര്‍പെടുകയും ചെയ്തുവല്ലോ. വി. ബെനദിക്തോസേ, എന്‍റെ സഹാപാടികളുടെയും കൂട്ടുകാരുടെയും വല്ല ചീത്ത പ്രവര്‍ത്തികളിലും അകപ്പെടാതെ എന്നെ ശുദ്ധമുള്ളവനായി കാത്തുകൊള്ളണമേ.

            
                                     അവിടുന്ന് ലോകമായങ്ങളില്‍ ജീവിക്കാതെ ലോകത്തെ ത്യജിച്ചു ഒരു സന്ന്യാസിയായി ജീവിച്ചുവല്ലോ. പുണ്ണ്യവാനെ! എനിക്കും പുണ്ണ്യജീവിതത്തിനായി വൈദീകത്തിലോ, സന്യാസത്തിലോ, വിവാഹാന്തസില്‍തന്നെയോ പുണ്ണ്യമായി ജീവിപ്പാന്‍ ഇടവരുത്താന്‍ കൃപയുണ്ടാകണമേ. അതിനു വേണ്ട ദൈവാനുഗ്രഹങ്ങള്‍ എനിക്ക് പ്രാപിച്ചു തരുവിക്കണമേ.    

വി. പൂജരാജാക്കന്മാരോടുള്ള മാദ്ധ്യസ്ഥ പ്രാര്‍ത്ഥന

ധന്യരായ പൂജരാജാക്കന്മാരെ / നിങ്ങള്‍ മൂവരെയും ഞങ്ങള്‍ വണങ്ങുന്നു / നിങ്ങളുടെ മാധ്യസ്ഥം വഴി / ഈ സമൂഹത്തിനും നാടിനും ലഭിച്ച / എണ്ണമറ്റ അനുഗ്രഹങ്ങള്‍ക്ക് ഞങ്ങള്‍ നന്ദി പറയുന്നു. / വഴികാട്ടിയായ ദിവ്യ നക്ഷത്രത്തെ പിന്‍തുടര്‍ന്നു / ദീര്‍ഹയാത്രയുടെ ക്ലേശങ്ങള്‍ പ്രത്യാശപൂര്‍വ്വം സ്വീകരിച്ച് / പുല്‍ക്കൂട്ടില്‍ പിറന്ന ദിവ്യ ഉണ്ണിയുടെ മുന്പില്‍ / നിക്ഷേപ പാത്രങ്ങള്‍ തുറന്ന് / പൊന്നും മീറയും കുന്തുരുക്കവും സമര്‍പിച്ച പൂജരാജാക്കന്മാരെ / നിങ്ങളോടു ചേര്‍ന്ന് ദിവ്യ ഉണ്ണിയെ ഞങ്ങള്‍ ആരാധിച്ചു വണങ്ങുന്നു / ഉണ്ണീശോയുടെ വിശ്വസ്ത ദാസരായ നിങ്ങള്‍ / ഞങ്ങള്‍ക്ക് വഴികാട്ടികളും മദ്ധ്യസ്ഥരും ഉപകാരികളുമായിരിക്കണമേ. / ഞങ്ങളുടെ ആത്മീകവും ഭൗതീകവുമായ സകല ആവശ്യങ്ങളും / പ്രത്യേകിച്ച് ഇപ്പോള്‍ ഞങ്ങള്‍ അപേക്ഷിക്കുന്ന ഈ നന്മകള്‍... / പിതാവായ ദൈവത്തിന്‍റെ പക്കല്‍ നിന്ന് / നിങ്ങളുടെ മാദ്ധ്യസ്ഥം വഴി ഞങ്ങള്‍ക്ക് നേടിതരണമേ. / ജീവിത വഴികളില്‍ കാലിടറാതെ / പുല്‍ക്കൂട്ടില്‍ പിറന്ന രക്ഷകനെ അനുഗമിക്കാനും / ജീവിത ക്ലേശങ്ങളെ പ്രശാന്തതയോടെ നേരിടുവാനും / പാപത്തില്‍ വീഴാതെ നല്ല ജീവിതം നയിക്കുവാനും / ഞങ്ങളെ സഹായിക്കണമേ


ആമ്മേന്‍.