2017, ജനുവരി 23, തിങ്കളാഴ്‌ച


വി.തോമ്മാശ്ലീഹായോടുള്ള പ്രാര്‍ത്ഥന

മാര്‍തോമ്മാശ്ലീഹായെ ഭാരതത്തിന്റെ അപ്പസ്‌തോലനായി ഞങ്ങള്‍ക്കു നല്‍കി അനുഗ്രഹിച്ച  ദൈവമേ.നമുക്കും അവനോടൊപ്പം  പോയി മരിക്കാം എന്നു പറഞ്ഞ്  സഹശിഷ്യര്‍ക്കു ധൈര്യം പകര്‍ന്നുകൊടുക്കുകയും രക്തസാക്ഷിമകുടം ചടുകയും  ധൈര്യം പകര്‍ന്നുകൊടുക്കുകയും രക്തസാക്ഷി മകുടം ചൂടുകയും ചെയ്ത വിശുദ്ധ തോമ്മാശ്ലീഹായേപ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്കും ത്യാഗപൂര്‍ണ്ണമായ  ജീവിതത്തിനും ആവശ്യമായ എല്ലാ അനുഗ്രഹങ്ങളും  ഞങ്ങള്‍ക്കു പ്രദാനം ചെയ്യണമെ. എന്റെ കര്‍ത്താവേ എന്റെ ദൈവമേ എന്നു പറഞ്ഞുകൊണ്ട്  ഉത്ഥാനം ചെയ്ത ക്രിസ്തുവിലുള്ള  വിശ്വാസം പ്രഖ്യാപിച്ച വിശുദ്ധനെ അനുകരിച്ച് ദൈവ സ്‌നേഹത്തിലും വിശ്വാസത്തിലും വളര്‍ന്നുവരുവാനുള്ള കൃപ ഞങ്ങള്‍ക്കു നല്‍കണമേ, സഹദരസ്‌നേഹത്തില്‍ ഞങ്ങളെ വളര്‍ത്തുകയും ഏതു പ്രതിസന്ധിഘട്ടത്തെയും ധീരമായി തരണംചെയ്യാനുള്ള ആത്മശക്തി ഞങ്ങള്‍ക്കു നല്‍കുകയും ചെയ്യണമേ. ആമ്മേന്‍.

1 സ്വര്‍ഗ,  1 നന്‍മ, 1 ത്രിത്വ


വിശുദ്ധ ഫ്രാന്‍സിസ്‌ ഡി സാലെസ്‌

1567 ആഗസ്റ്റ്‌ 21ന് ആണ് വിശുദ്ധ ഫ്രാന്‍സിസ്‌ ജനിച്ചത്‌, 1593-ല്‍ വിശുദ്ധന് പുരോഹിത പട്ടം ലഭിച്ചു. 1594 മുതല്‍ 1598 വരെ ചാബ്ലയിസിലെ പ്രൊട്ടസ്റ്റന്റു വിഭാഗങ്ങള്‍ക്കിടയില്‍ സുവിശേഷം പ്രഘോഷിക്കുക എന്ന കഠിനവും അപകടകരവുമായ ദൗത്യത്തിനായി അദ്ദേഹം നിയോഗിക്കപ്പെട്ടു. വിശുദ്ധന്റെ ശ്രമഫലമായി ഏതാണ്ട് 70,000 ത്തോളം ആത്മാക്കളെ കത്തോലിക്കാ വിശ്വാസത്തിലേക്ക് കൊണ്ടുവരുവാന്‍ വിശുദ്ധനു കഴിഞ്ഞു.

1602-ല്‍ വിശുദ്ധന്‍ ജെന്‍ഫിലെ മെത്രാനായി അഭിഷിക്തനായി, വിശ്വാസികള്‍ക്ക്‌ വേണ്ടിയുള്ള അദ്ദേഹത്തിന്റെ അതിശക്തമായ അത്യുത്സാഹം സാക്ഷിപ്പെടുത്തുന്ന ഏതാണ്ട് 21,000ത്തോളം എഴുത്തുകളും 40,000 ത്തോളം പ്രഭാഷണരേഖകളും കണ്ടുകിട്ടിയിട്ടുണ്ട്. വിശുദ്ധ പൗലോസ് ശ്ലീഹായുടെ ഞാന്‍ എല്ലാവര്‍ക്കും എല്ലാമായി തീര്‍ന്നു" എന്ന വാക്കുകള്‍ സ്വജീവിതത്തില്‍ പ്രയോഗികമാക്കിയ അദ്ദേഹം അനേകര്‍ക്ക് മുന്നില്‍ ശ്രദ്ധേയനായി.

വിശുദ്ധന്റെ വിജയത്തിന്റെ രഹസ്യമായ അനുകമ്പ, സ്നേഹം എന്നീ രണ്ടു വാക്കുകള്‍ കൊണ്ട് വിശുദ്ധന്റെ സ്വഭാവത്തെ വിവരിക്കുവാന്‍ നമുക്ക്‌ കഴിയും. അദ്ദേഹത്തിന്റെ രചനകള്‍ കാരുണ്യവും, ദൈവമഹത്വവും പ്രതിഫലിക്കുന്നവയാണ്. ഏറ്റവും പരക്കെ പ്രസിദ്ധമായത് അദ്ദേഹത്തിന്റെ ക്രിസ്തുവിനെ മാതൃകയാക്കികൊണ്ടുള്ള ഭക്തിജീവിതത്തിലേക്കുള്ള ഒരാമുഖം’ (Introduction to the Devout Liffe) എന്ന രചനയാണ്. ഇത് ക്രിസ്തീയ പരിപൂര്‍ണ്ണതയുടെ രേഖാചിത്രമായി പരിഗണിക്കപ്പെടുന്നു.

വിശുദ്ധ ഫ്രാന്‍സിസിന്റെ ജീവിതശൈലി ഒരു വ്യക്തിയെ, സൗമ്യനും, സന്തോഷവാനുമാക്കി തീര്‍ക്കാനുതകുന്നത് ആയിരിന്നു. വിശുദ്ധയായ ഫ്രാന്‍സിസ്‌ ഡി ശന്താലുമായിട്ടുള്ള ഫ്രാന്‍സിസ് സാലസിന്റെ സൗഹൃദം കേള്‍വികേട്ടതുമായിരുന്നു. അദ്ദേഹം ഈ വിശുദ്ധയുടെ സഹകരണത്തോടെ 1610-ല്‍ വിസിറ്റേഷന്‍ സന്യസിനീമാര്‍ എന്ന സന്യാസിനീ സഭക്ക്‌ രൂപം നല്‍കി. തന്റെ രൂപതയോടുള്ള സ്നേഹം മൂലം വിശുദ്ധന്‍ നിരവധി ശ്രേഷ്ഠ പദവികള്‍ നിരസിച്ചു, കര്‍ദ്ദിനാള്‍ പദവിയും ഇതില്‍ ഉള്‍പ്പെടുന്നു. വിശുദ്ധന്റെ ആമുഖവുംമറ്റ് രചനകളും കണക്കിലെടുത്ത് തിരുസഭ വിശുദ്ധനെ സഭയുടെ വേദപാരംഗതന്‍മാരില്‍ ഒരാളായി പ്രഖ്യാപിച്ചിട്ടുണ്ട്.

അദ്ദേഹം ജന്മംകൊണ്ട് ഒരു വിശുദ്ധനായിരുന്നില്ല. ഒരു മുന്‍കോപിയും, പെട്ടെന്ന്‍ കോപം കൊണ്ട് ജ്വലിക്കുന്ന സ്വഭാവത്തോടു കൂടിയവനുമായിരുന്നു വിശുദ്ധന്‍. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, ഒരു ചെറിയ കാര്യം മതിയായിരിന്നു കോപിഷ്ടനായി അക്രമപ്രവര്‍ത്തനങ്ങളിലേക്ക് എടുത്തുചാടുവാന്‍. വളരെയേറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് വിശുദ്ധനു തന്റെ അക്ഷമക്കും, അകാരണമായ കോപത്തിനും മേല്‍ കടിഞ്ഞാണിട്ടത്.


മെത്രാനായിരുന്നപ്പോള്‍ പോലും ചില സമയങ്ങളില്‍ (ഉദാഹരണത്തിന്: അദ്ദേഹത്തിന്റെ പ്രാഭാഷണം തീരുന്നതിനു മുന്‍പ്‌ ആരെങ്കിലും ബെല്ലടിച്ചാല്‍) വിശുദ്ധന്‍ തന്റെ ആത്മനിയന്ത്രണം കൈവിടുമായിരുന്നു. ഇതില്‍ പ്രധാനപ്പെട്ട കാര്യം, തീര്‍ച്ചയായും നിരന്തരമായ അക്ഷീണ പരിശ്രമം മൂലമാണ് വിശുദ്ധന്‍ തന്റെ പരിപൂര്‍ണ്ണ ആത്മനിയന്ത്രണം സാധ്യമാക്കിയതെന്നതാണ്. അദ്ദേഹത്തിന്റെ ആത്മനിയന്ത്രണ കഴിവിനെ നിരവധി ദൈവശാസ്ത്ര പണ്ഡിതര്‍ വര്‍ണ്ണിക്കുന്നത് കാണാന്‍ സാധിയ്ക്കും.

വി.സെബസ്ത്യാനോസിന്റെ നൊവേന



പ്രാരംഭ ഗാനം
(നിത്യസഹായ നാഥേ- എന്ന രീതി)

വിശുദ്ധനായ താതാ
സെബസ്ത്യാനോസ് പുണ്യാത്മാവേ
പാദതാരിലണയും
മക്കളെ കാത്തിടണേ

ക്രിസ്തുവിന്‍ ധീരസാക്ഷി
വിശ്വാസ സംരക്ഷകാ
പാരിന്നു മാതൃകയേ
മാദ്ധ്യസ്ഥമേകീടണേ

സുവിശേഷ ചൈതന്യത്തില്‍
നിത്യം വളര്‍ന്നീടുവാന്‍
വന്ദ്യ നാം പുണ്യാതാതാ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ

പ്രാരംഭ പ്രാര്‍ത്ഥന

സര്‍വ്വനന്മകളുടെയും നിക്ഷേപമായ ദിവ്യ ഈശോയെ, അത്യന്തഭക്തിയോടും പൂര്‍ണ്ണ മനസ്സോടും കൂടെ അങ്ങയെ ഞങ്ങള്‍ സ്തുതിച്ചാരാധിക്കുന്നു. മഹത്വമുള്ള വേദസാക്ഷിയും തീക്ഷ്ണത നിറഞ്ഞ അത്മായ പ്രേഷിതനുമായ വി.സെബസ്ത്യാനോസിനെ ഞങ്ങള്‍ക്ക് മദ്ധ്യസ്ഥനായി നല്‍കിയതിനെ ഓര്‍ത്ത് അങ്ങേയ്ക്ക് ഞങ്ങള്‍ സ്‌തോത്രം ചെയ്യുന്നു. നന്ദിഹീനരായ മനുഷ്യര്‍ അങ്ങേ അളവററ സ്‌നേഹത്തെ അവഗണിച്ച് അങ്ങെയ്‌ക്കെതിരായി തെററു ചെയ്തതിനേയും അങ്ങേ നാമത്തെ നിന്ദിക്കുന്നതിനേയും ഓര്‍ത്തു ഞങ്ങള്‍ പശ്ചാത്തപിക്കുന്നു. പാപികളുടെ മാനസാന്തരം ആഗ്രഹിക്കുന്ന ദിവ്യരക്ഷകാ ഇതാ ഞങ്ങള്‍ അങ്ങേപ്പക്കലേക്ക് പിന്തിരിഞ്ഞുവരുന്നു വഴിതെററിയ ആട്ടിന്‍കുട്ടിയെ അന്വേഷിക്കുന്ന ദിവ്യ ഇടയാ, ധൂര്‍ത്തനായ മകനെ വാത്സല്യത്തോടെ തഴുകുന്ന നല്ല പിതാവേ, ഞങ്ങളെ കൈവിടാതെ അങ്ങയുടെ തിരുരക്തത്താല്‍ കഴുകി വിശുദ്ധീകരിക്കണമേ. നന്ദിഹീനരായ ഞങ്ങള്‍ക്കുവേണ്ടി തിരുരക്തത്താല്‍ കഴുകി വിശുദ്ധീകരിക്കണേ. നന്ദിഹീനരായ ഞങ്ങള്‍ക്കുവണ്ടി തിരുഹൃദയം മുറിപ്പെടാന്‍ തിരുമനസ്സായ അങ്ങേസ്‌നേഹത്തേയും കരുണയേയും കുറിച്ച് പാപ ദുര്‍ഗുണങ്ങള്‍ നിറഞ്ഞ ഞങ്ങളുടെ ഹൃദയങ്ങളെ ശുദ്ധമാക്കി അങ്ങയെ മാത്രം സ്‌നേഹിപ്പാനും അങ്ങേയ്ക്ക് പ്രിയമുള്ള മക്കളായിരിപ്പാനും കൃപ ചെയ്യണമേ. സ്‌നേഹപിതാവേ വി.സെബസ്ത്യാനോസുവഴിയായി ഞങ്ങള്‍ അര്‍പ്പിക്കുന്ന പ്രാര്‍ത്ഥന അങ്ങ് കരുണാപൂര്‍വ്വം സ്വീകരിച്ച് ഞങ്ങളെ അനുഗ്രഹിക്കണമേ. ആമ്മേന്‍ 1 സ്വ. 1 ന. 1 ത്രി.

മദ്ധ്യസ്ഥപ്രാര്‍ത്ഥന

വിശുദ്ധ വേദസാക്ഷിയും തിരുസഭയുടെ അഭിമാനവും വ്യാധികളെ നീക്കിക്കളയുന്നവനുമായ വി.സെബസ്ത്യാനോസ് അങ്ങേ മദ്ധ്യസ്ഥം വഴിയായി ലഭിക്കുന്ന നിരവധിയായ അനുഗ്രഹങ്ങള്‍ക്ക് ഞങ്ങള്‍ നന്ദി പറയുന്നു. അങ്ങയുടെ പ്രസംഗത്താലും സന്മാത്യകകളാലും അനേകം പേരെ സത്യസഭയിലേക്ക് ആനയിക്കുവാന്‍ തിരുമനസ്സായല്ലോ. ദൈവസന്നിധിയില്‍ അങ്ങേയ്ക്കുള്ള പ്രത്യേകമായ മദ്ധ്യസ്ഥ ശക്തിയാല്‍ അങ്ങ് അനേകരുടെ ശാരീരികവും ആത്മീയവുമായ രോഗങ്ങളെ സൗഖ്യമാക്കാനും പ്രത്യേകമായി ഞങ്ങള്‍ക്കിപ്പോള്‍ ഏററവും ആവശ്യമായിരിക്കുന്ന ഈ അനുഗ്രഹം... ( ഇവിടെ ആവശ്യം പറയുക) സാധിച്ചുകിട്ടുന്നതിന് അങ്ങയുടെ ശരീരത്തില്‍ തുളച്ചുകയറിയ അമ്പുകളുടെ യോഗ്യതയാല്‍ പരമകാരുണികന്റെ മുമ്പില്‍ അങ്ങ് മദ്ധ്യസ്ഥം വഹിക്കണമെന്ന് അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ, 1 ത്രി.

സമൂഹ പ്രാര്‍ത്ഥന
ദൈവ സന്നിധിയില്‍ ഞങ്ങളുടെ മദ്ധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസേ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമേ. ബലഹീനരെ ശക്തിപ്പെടുത്തുകയും ദു:ഖിതരെ ആശ്വസിപ്പിക്കുകയും ചെയ്യണമേ. ഞങ്ങളുടെ സംരക്ഷകനും പരിപാലകനുമായ ദൈവമേ, തിരുസഭാ സംരക്ഷകനായ വിശുദ്ധ സെബസ്ത്യാനോസിന്റെ യോഗ്യതകളെ പരിഗണിച്ച് ആ വിശുദ്ധന്റെ മദ്ധ്യസ്ഥം വഴിയായി ഞങ്ങളുടെ ആവശ്യങ്ങളില്‍ അങ്ങേ സഹായം ലഭിക്കുന്നതിനുള്ള കൃപ നല്‍കണമേ. ആമ്മേന്‍.

ലുത്തിനിയ

കര്‍ത്താവേ അനുഗ്രഹിക്കണമേ
മിശിഹായേ അനുഗ്രഹിക്കണമേ
കര്‍ത്താവേ അനുഗ്രഹിക്കണമേ
മിശിഹായെ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
മിശിഹായെ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളമേ

സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ
ഞങ്ങളെ അനുഗ്രഹിക്കണമേ
ഭൂലോകരക്ഷകനായ പുത്രനായ ദൈവമേ
ഞങ്ങളെ അനുഗ്രഹിക്കണമേ
പരിശുദ്ധാത്മാവായ ദൈവമേ
ഞങ്ങളെ അനുഗ്രഹിക്കണമേ
ഏകദൈവമായ പരിശുദ്ധ ത്രീത്വമേ
ഞങ്ങളെ അനുഗ്രഹിക്കണമേ
പരിശുദ്ധ മറിയമേ
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
ഞങ്ങളുടെ പിതാവായ വിശുദ്ധ സെബസ്ത്യാനാസേ
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
അപേക്ഷിക്കുന്നവര്‍ക്ക് എന്നും സഹായമരുളുന്ന വി. സെബസ്ത്യാനാസേ
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
സ്വന്തം ജനനത്താല്‍ നര്‍ബോന എന്ന നഗരത്തെ ലോകപ്രസിദ്ധമാക്കിയ വി. സെബസ്ത്യാനോസേ
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
സത്യവിശ്വാസത്തെ പ്രതി പീഡയനുഭവിക്കുന്നവര്‍ക്ക് സഹായം ചെയ്യുന്നതിനായി പട്ടാള സേവനം നടത്തിയ വി. സെബസ്ത്യാനോസേ
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
അനേകം അവിശ്വാസികളെ സത്യവെളിച്ചത്തിലേക്ക് ആനയിച്ച വി. സെബസ്ത്യാനോസേ
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
പീഡകള്‍ നിമിത്തം ചഞ്ചലബുദ്ധികളായവരെ യഥാര്‍ത്ഥ വിശ്വാസത്തില്‍ ഉറപ്പിച്ച വി. സെബസ്ത്യാനോസേ
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
വചനത്താലും പ്രവര്‍ത്തിയാലും സന്മാതൃക നല്‍കിയ വി. സെബസ്ത്യാനോസേ
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
സത്യത്തെ പ്രതി പീഡകള്‍ സഹിക്കുന്നവര്‍ക്ക് ധൈര്യം കൊടുക്കുന്ന വി. സെബസ്ത്യാനോസേ
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
വേദസാക്ഷികളുടെ പീഡകളിലും മരണത്തിലും ബലവും സഹായവുമായിരുന്ന വി.സെബസ്ത്യാനോസേ
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
ഭക്തി നിറഞ്ഞ വചനങ്ങളാല്‍ അനേകരുടെ ഹൃദയത്തില്‍ ദൈവസ്‌നേഹം ജ്വലിപ്പിച്ച വി. സെബസ്ത്യാനോസേ
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
വിശ്വാസികള്‍ക്കു സഹായമായി റോമാ ചക്രവര്‍ത്തിയുടെ പടത്തലവനായി ദൈവകൃപയാല്‍ ഉയര്‍ത്തപ്പെട്ട വി.സെബസ്ത്യാനോസേ
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
വിശുദ്ധ കുരിശിന്റെ അടയാളത്താല്‍ തളര്‍വാതത്തെ നീക്കിയ വി. സെബസ്ത്യാനോസേ
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
ബധിരരെ സുഖപ്പെടുത്തിയ വി. സെബസ്ത്യാനോസേ
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
അനേക വ്യാധികളെ ശമിപ്പിച്ച ആരോഗ്യം നല്‍കിയ വി. സെബസ്ത്യാനോസേ
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
പാളയത്തില്‍ വ്യാപരിച്ചിട്ടും ബ്രഹ്മചര്യത്തില്‍ വിളങ്ങിയിരുന്ന വി. സെബസ്ത്യാനോസേ
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
ഈശോയോടുള്ള സ്‌നേഹത്തെപ്രതി ചക്രവര്‍ത്തിയുടെ സ്‌നേഹത്തെയും സ്ഥാനമാനങ്ങളേയും ത്യജിച്ചവനായ വി. സെബസ്ത്യാനോസേ
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
സത്യവിശ്വാസം നിമിത്തം മരണത്തിന് വിധിക്കപ്പെട്ടവനായ വി. സെബസ്ത്യാനോസേ, അനേകം അമ്പുകളാല്‍ എയ്യപ്പെട്ടവനായ വി. സെബസ്ത്യാനോസേ
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
അസ്ത്രങ്ങള്‍ ഏററതിനാല്‍ മരിച്ചവനെപ്പോലെ ഉപേക്ഷിക്കപ്പെട്ട വി. സെബസ്ത്യാനോസേ
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
ജീവന്‍ പിരിയാതെ വീണ്ടും രാജസന്നിധിയില്‍ ചെന്ന് വിശ്വാസികളെ ഉപദ്രവിക്കുന്നതില്‍ രാജാവിനെ ശാസിച്ച വി. സെബസ്ത്യാനോസേ
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
രാജകല്‍പനയാല്‍ കെട്ടപ്പെട്ട കഠോരമായ അടികളാല്‍ മരണത്തെ കൈവരിച്ച വി. സെബസ്ത്യാനോസേ
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
ഒരു പ്രഭ്വിക്കുണ്ടായ വെളിപാടില്‍ പ്രകാരം മഹാപൂജ്യതയോടെ അടക്കപ്പെട്ട വി. സെബസ്ത്യാനോസേ
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
സ്വര്‍ഗ്ഗരാജ്യത്തില്‍ സര്‍വ്വേശ്വരനാല്‍ അത്യന്തമഹിമയുള്ള വേദസാക്ഷിക്കിരീടം ധരിപ്പിക്കപ്പെട്ട വി. സെബസ്ത്യാനോസേ
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
സകല ക്രിസ്ത്യാനികള്‍ക്കും ദയനിറഞ്ഞ പിതാവായ വി. സെബസ്ത്യാനോസേ
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടായ ഈശോതമ്പുരാനേ
കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ
ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടായ ഈശോതമ്പുരാനേ
കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ
ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടായ ഈശോതമ്പുരാനേ
കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.
പ്രാര്‍ത്ഥിക്കാം
സകലനന്മസ്വരൂപിയായിരിക്കുന്ന സര്‍വ്വേശ്വരാ, കര്‍ത്താവേ, അങ്ങേ ദാസനായ വി. സെബസ്ത്യാനോസിന് വണക്കം ചെയ്യുന്ന അങ്ങേ മക്കളുടെ ബലഹീനതയെയും തെററുകളെയും കൃപയോടെ നോക്കണമേ. ഞങ്ങളുടെ പാപങ്ങള്‍ മൂലം വന്നിരിക്കുന്ന കഷ്ടതകളെ നീക്കി വി. സെബസ്ത്യാനോസിന്റെ മദ്ധ്യസ്ഥതയാല്‍ ഞങ്ങള്‍ അപേക്ഷിക്കുന്ന അനുഗ്രഹങ്ങള്‍ ഞങ്ങള്‍ക്കു നല്‍കുമാറാകണമെന്ന് നിത്യമായി ജീവിച്ചു വാഴുന്ന പിതാവും പുത്രനും പരിശുദ്ധാത്മാവുമായ അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു.

സമാപന പ്രാര്‍ത്ഥന

നര്‍ബാനോ എന്ന നഗരത്തില്‍ ജനിച്ച് വീരോചിതമായ വിശ്വസജീവിതം നയിക്കുകയും ക്രിസ്തുവിന് സാക്ഷ്യം വഹിച്ച് അനേകായിരങ്ങളെ സത്യവിശ്വാസത്തില്‍ ഉറപ്പിച്ച് കഠിനമായ പീഡകള്‍ സഹിച്ച് രക്തസാക്ഷി മുടിചൂടിയ വി. സെബസ്ത്യാനോസേ, പാപികളുടെ രോഗികളുമായ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ, സത്യവിശ്വാസത്തില്‍ നിന്നും വ്യതിചലിച്ച് മന്ദജീവിതം നയിക്കുന്ന ഞങ്ങളുടെ ഉദാസീനത ഞങ്ങള്‍ മനസ്സിലാക്കുന്നു. പാപസാഹചര്യങ്ങളില്‍ നിന്നു പൂര്‍ണ്ണമായി വിട്ടുമാറി വിശ്വാസജീവിതം നയിക്കുന്നതിന് വേണ്ട അനുഗ്രഹം അങ്ങയുടെ പ്രാര്‍ത്ഥനവഴിയായി ഞങ്ങള്‍ക്ക് ലഭിക്കുവാന്‍ ഇടയാക്കണമേ. പിശാചിന്റെ ഉപദ്രവങ്ങളില്‍ നിന്നും സാംക്രമികരോഗങ്ങളില്‍ നിന്നും ഞങ്ങള്‍ രക്ഷപ്രാപിക്കുന്നതിനുള്ള അനുഗ്രഹം അങ്ങുവഴിയായി ഞങ്ങള്‍ ലഭിക്കുവാന്‍ പ്രാര്‍ത്ഥിക്കണമേ. ഞങ്ങളേയും ഞങ്ങളുടെ കുടുംബത്തെയും നാടിനെയും സാംക്രമികരോഗങ്ങളില്‍ നിന്നും അങ്ങേ മദ്ധ്യസ്ഥതയാല്‍ കാത്തു പരിപാലിക്കണമേ. പ്രത്യേകമായി ഞങ്ങള്‍ക്കിപ്പോള്‍ ഏററവും ആവശ്യമായിരിക്കുന്ന ഈ അനുഗ്രഹങ്ങള്‍.......... പരമപിതാവില്‍ നിന്നും ലഭിച്ചു തന്ന് ഞങ്ങള്‍ക്ക് സമാധാനവും സഹായവും നല്‍കണമെന്ന് അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍
(1 സ്വര്‍ഗ്ഗ, 1 നന്മ, 1 ത്രി.)

സമാപനഗാനം
( നിത്യവിശുദ്ധയാം... എന്ന രീതി)

സ്‌നേഹസ്വരൂപനാം ദൈവത്തിന്‍ ദാസനേ
പുണ്യാത്മ സെബസ്ത്യാനോസേ
നിന്‍പുണ്യ പാദം വണങ്ങുന്നു ഞങ്ങള്‍
നന്ദിയോടെന്നെന്നും മോദാല്‍

തിന്മക്കെതിരായി ധീരമായി പോരാടി
മന്നിതില്‍ മാതൃക നല്‍കി
വിശ്വാസം കാക്കുവാന്‍ രക്തസാക്ഷിയായ്
മര്‍ത്യര്‍ക്ക് മാതൃകയായി എന്നും
മര്‍ത്യര്‍ക്കു മാതൃകയായി

സ്വാര്‍ത്ഥത വിട്ടെന്നും നേര്‍വഴി കണ്ടെത്താന്‍
ഞങ്ങള്‍ക്കു നീ തുണയാകൂ
സ്‌നേഹത്തില്‍ ജീവിതം നിത്യം നയിക്കുവാന്‍
നല്‍വരമേകണേ താതാ എന്നും
നല്‍വരമേകണേ താതാ

റോമ്മായിലെ വിശുദ്ധ വേദസാക്ഷി എന്ന അറിയപ്പെടുന്ന വി.സെബസ്ത്യാനോസിനോടുള്ള ഭക്തി എ.ഡി. 268 മുതല്‍ പ്രചരിച്ചിരുന്നു. സാംക്രമിക രോഗങ്ങളില്‍ നിന്നും രക്ഷ പ്രാപിക്കുന്നതിന് ലോകമെമ്പാടുമുള്ള ഭക്തര്‍ വി.സെബസ്ത്യാനോസിന്റെ മാദ്ധ്യസ്ഥം തേടുന്നു. കേരളത്തിലും സാംക്രമിരോഗങ്ങളില്‍നിന്നു മോചനം ലഭിക്കുന്നതിന് വിശുദ്ധനോട് പ്രാരത്ഥിക്കുകയും കവുന്ന് ( അമ്പ്) എഴുന്നള്ളിക്കുകയും ചെയ്യുക സര്‍വ്വസാധാരണമാണ്. പാവപ്പെട്ടവര്‍ക്ക് ആശ്രയമായി ജീവിക്കുകയും സ്തുത്യര്‍ഹമായി പട്ടാളസേവനം നിര്‍വ്വഹിക്കുകയും ചെയ്തിരുന്നെങ്കിലും ക്രിസ്ത്യാനിയാണെന്ന ഏക കാരണത്താല്‍ അതി കഠിനമായ വിധതതില്‍ പീഡിപ്പിച്ച അദ്ദേഹത്തെ വധിച്ചു.




വീരോചിതമായി രക്തസാക്ഷിത്വം വരിച്ച വി.സെബസ്ത്യാനോസിന്റെ മാദ്ധ്യസ്ഥം വഴി ധാരാളം അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഈ നൊവേന സഹായകരമാകട്ടെ.

വി. അല്‍ഫോന്‍സാമ്മ യോടുള്ള നൊവേന

ആഘോഷാവസരങ്ങളില്‍ അല്‍ഫോന്‍സാമ്മയോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന
പ്രാരംഭഗാനം
(അദ്ധ്വാനിക്കുന്നവര്‍ക്കും എ.മ.)

അല്‍ഫോന്‍സാമ്മയെ നിത്യം
അത്ഭുതസിദ്ധി നല്‍കി
ആദരിച്ച ദൈവമേ,
വാഴ്ത്തുന്നു നിന്നെ ഞങ്ങള്‍

അല്‍ഫോന്‍സാമ്മ വഴിയായ്
അര്‍ത്ഥിക്കും ദാസര്‍ക്കായ് നീ
ദാനങ്ങള്‍ വര്‍ഷിച്ചാലും
സ്‌നേഹേശാ ഈശോ നാഥാ..
(അല്‍ഫോന്‍സാമ്മയെ...)

പ്രാരംഭപ്രാര്‍ത്ഥന.
കാര്‍മ്മി: സ്‌നേഹപിതാവായ ദൈവമേ, ഞങ്ങളെ ഓരോരുത്തരേയും തിരുസന്നിധിയില്‍ ഞങ്ങള്‍ സമര്‍പ്പിക്കുന്നു. അങ്ങയുടെ വത്സലപുത്രന്റെ മണവാട്ടിയും ഞങ്ങളുടെ സഹോദരിയുമായ അല്‍ഫോന്‍സാമ്മയെ വിശുദ്ധിയിലേക്കുയര്‍ത്തിയ അങ്ങയുടെ കാരുണ്യത്തെ ഞങ്ങള്‍ ഏററ് പറഞ്ഞ് സ്തുതിക്കുകയും അങ്ങേക്ക് നന്ദി പറയുകയും ചെയ്യുന്നു. ഞങ്ങളെ അനന്തമായി സ്‌നേഹിക്കുന്ന ദൈവമേ, സഹനത്തിന്റേയും ത്യാഗത്തിന്റേയും സ്‌നേഹത്തിന്റേയും പാതയിലൂടെ സ്വജീവിതത്തെ സമര്‍പ്പിച്ച വി. അല്‍ഫോന്‍സാമ്മയെ അനുകരിച്ച് ഞങ്ങളുടെ ജീവിതത്തേയും പുണ്യപാതയിലൂടെ നയിക്കുവാന്‍ അനുഗ്രഹിക്കണമെ. ഞങ്ങളെത്തന്നെ വിശുദ്ധീകരിച്ചുകൊണ്ട് അങ്ങയുടെ സന്നിധിയില്‍ യോഗ്യതയോടെ പ്രാര്‍ത്ഥിക്കുവാന്‍ ഞങ്ങളെ ശക്തരാക്കുകയും ചെയ്യണമേ. ആമ്മേന്‍
സങ്കീര്‍ത്തനം 25/110
കാര്‍മ്മി: കര്‍ത്താവേ, എന്‍റെ ആത്മാവിനെ അങ്ങയുടെ സന്നിധിയിലേയ്ക്ക് ഞാന്‍ ഉയര്‍ത്തുന്നു.
സമൂ : ദൈവമേ, അങ്ങയില്‍ ഞാന്‍ ആശ്രയിക്കുന്നു.

കാര്‍മ്മി: കര്‍ത്താവേ, അങ്ങയുടെ മാര്‍ഗ്ഗങ്ങള്‍ എനിക്ക് മനസ്സിലാക്കിത്തരണമേ, അങ്ങയുടെ പാതകള്‍ എന്നെ പഠിപ്പിക്കണമേ.
സമൂ : അങ്ങയുടെ സത്യത്തിലേക്ക് എന്നെ നയിക്കണമേ. എന്തെന്നാല്‍ അങ്ങാണല്ലോ എന്നെ രക്ഷിക്കുന്ന ദൈവം.

കാര്‍മ്മി: അങ്ങേക്കുവേണ്ടി ദിവസം മുഴുവന്‍ ഞാന്‍ കാത്തിരിക്കുന്നു
സമൂ : കര്‍ത്താവേ, പണ്ടുമുതലേ അങ്ങു ഞങ്ങളോടു കാണിച്ച കാരുണ്യവും വിശ്വസ്തതയും അനുസ്മരിക്കണമേ.

കാര്‍മ്മി: എന്‍റെ യൗവ്വനത്തിലെ പാപങ്ങളും അതിക്രമങ്ങളും അങ്ങ് ഓര്‍ക്കരുതേ!
സമൂ : കര്‍ത്താവേ, അങ്ങയുടെ അചഞ്ചല സ്‌നേഹത്തിനനുസൃതമായി കരുണാപൂര്‍വ്വം എന്നെ അനുസ്മരിക്കണമേ.

കാര്‍മ്മി: കര്‍ത്താവ് നല്ലവനും നീതിമാനുമാണ്. പാപികള്‍ക്ക് അവിടുന്ന് നേര്‍വഴി കാട്ടുന്നു.
സമൂ : എളിയവനെ അവിടുന്ന് നീതിമാര്‍ഗ്ഗത്തില്‍ നയിക്കുന്നു. വിനീതരെ തന്‍റെ വഴി പഠിപ്പിക്കുന്നു.

കാര്‍മ്മി: കര്‍ത്താവിന്‍റെ ഉടമ്പടിയും പ്രമാണങ്ങളും പാലിക്കുന്നവര്‍ക്ക് അവിടുത്തെ വഴികള്‍ സത്യവും സ്‌നേഹവുമാണ്.
സമൂ : പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. ആദിമുതല്‍ എന്നേയ്ക്കും ആമ്മേന്‍.

പ്രാര്‍ത്ഥിക്കാം
കാര്‍മ്മി: പിതാവായ ദൈവമേ, (എല്ലാവരും ചേര്‍ന്ന്) ഞങ്ങളോടുള്ള സ്‌നേഹത്തെപ്രതി/ അവിടുത്തെ തിരുക്കുമാരനായ ഈശോയെ/ ഞങ്ങള്‍ക്ക് രക്ഷകനായി നല്കിയല്ലോ. ഈശോയുടെ മാതൃകയില്‍/ സ്‌നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും/ സഹനത്തിന്‍റെയും പാത സ്വീകരിച്ച്/ സ്വയം ബലിയായി ത്തീരുവാന്‍/ അല്‍ഫോന്‍സാമ്മയെ അങ്ങ് സജ്ജമാക്കിയല്ലോ/ ഗോതമ്പുമണി നിലത്തു വീണ് അഴിയുന്നില്ലെങ്കില്‍/ അതു വെറുതെയിരിക്കുന്നു. അഴിയുന്നെങ്കിലോ/ അത് വളരെ ഫലം പുറപ്പെടുവിക്കുന്നു./ എന്ന് അരുളിച്ചെയ്ത ഈശോനാഥാ, അങ്ങയുടെ ആഹ്വാനമനുസരിച്ച്/ സ്വയം ഇല്ലാതായി/ മഹത്ത്വത്തിന്‍റെ ഫലങ്ങള്‍ പുറപ്പെടുവിക്കുവാന്‍/ വിശുദ്ധ അല്‍ഫോന്‍സായെ അനുഗ്രഹിച്ച/ അങ്ങയുടെ അനന്തകാരുണ്യത്തിന്/ ഞങ്ങള്‍ നന്ദി പറയുന്നു. രക്ഷകനായ ഈശോയെ/ അങ്ങയെ സ്‌നേഹിക്കുവാനും/ അവിടുത്തെ പദ്ധതികളോട്/ പൂര്‍ണ്ണമായി സഹകരിക്കുവാനും/ ഞങ്ങളെ സഹായിക്കണമേ. ദൈവഹിതം കണ്ടെത്തി സ്വയം സമര്‍പ്പിച്ച/ വിശുദ്ധ അല്‍ഫോന്‍സാമ്മേ/ ഞങ്ങള്‍ക്കുവേണ്ടി മാദ്ധ്യസ്ഥം വഹിക്കണമേ. ആമ്മേന്‍

പ്രധാന തിരുനാളിനോട് അനുബന്ധിച്ചുള്ള നവനാള്‍ പ്രാര്‍ത്ഥന

ഒന്നാം ദിവസം - സഹനദാസി

കാര്‍മ്മി: ദൈവവചനമായ മിശിഹായേ, സജീവവും ജീവദായകവുമായ അങ്ങയുടെ വചനങ്ങള്‍ ഗ്രഹിക്കുന്നതിന് ഞങ്ങളുടെ ബുദ്ധിയെയും മനസ്സിനെയും പ്രകാശിപ്പിക്കണമേ. അതുവഴി ഞങ്ങള്‍ സത്ഫലങ്ങള്‍ പുറപ്പെടുവിക്കുന്നവരും ജീവനും രക്ഷയും പ്രാപിക്കുന്നവരുമായിത്തീരട്ടെ. സകലത്തിന്‍റെയും നാഥാ, എന്നേക്കും.

സമൂഹം: ആമ്മേന്‍

ലേഖനം - ഹെബ്രാ. 12: 4-13
സുവിശേഷം - മര്‍ക്കോസ് 8/31-38

കാര്‍മ്മി: നിത്യപിതാവിന്‍റെ തിരുഹിതം നിറവേററി കാല്‍വരിയില്‍ ജീവന്‍ ബലിയര്‍പ്പിച്ച് സ്‌നേഹനാഥാ, അങ്ങയുടെ അനന്തമായ സ്‌നേഹത്തിനും പരമമായ കാരുണ്യത്തിനും മഹനീയമായ രക്ഷാകര്‍മ്മത്തിനും ഞങ്ങള്‍ നന്ദി പറയുന്നു. ആരെങ്കിലും എന്‍റെ പിന്നാലെ വരുവാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്‍റെ കുരിശുമെടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ എന്ന അങ്ങയുടെ വചനം ആത്മാര്‍ത്ഥമായി സ്വീകരിക്കുവാന്‍ വിശുദ്ധ അല്‍ഫോന്‍സായ്ക്ക് സാധിച്ചുവല്ലോ. കര്‍ത്താവിന്‍റെ കുരിശിന്‍റെ ഓഹരി എനിക്കുണ്ട്. ഞാന്‍ കര്‍ത്താവിനോടുകൂടി കുരിശിലാണ് എന്ന് ഉദീരണം ചെയ്തുകൊണ്ട് തന്‍റെ ജീവിതത്തിന്‍റെ ഉത്തരവാദിത്വങ്ങളെയും സമൂഹജീവിതത്തിന്‍റെ ക്ലേശങ്ങളെയും ശാരിരിക രോഗങ്ങളുടെ വ്യഥകളെയും സന്തോഷപൂര്‍വ്വം നിത്യപിതാവിന് ബലിയായി സമര്‍പ്പിച്ച അല്‍ഫോന്‍സാമ്മയുടെ മാതൃക അനുകരിക്കുവാന്‍ ഞങ്ങളെ സഹായിക്കേണമേ. ഞങ്ങളുടെ അനുദിന ജീവിതത്തിലെ ക്ലേശങ്ങളാകുന്ന കുരിശുകളെ അങ്ങേയ്ക്ക് പ്രീതികരവും സ്വീകാര്യവും പരിശുദ്ധവുമായ ബലിയായി അര്‍പ്പിക്കുവാന്‍ ഞങ്ങളെ ശക്തരാക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.

സമൂഹം: ആമ്മേന്‍
(തുടര്‍ന്ന് കാറോസൂസാ, സമാപന പ്രാര്‍ത്ഥനകള്‍)

രണ്ടാം ദിവസം - സമ്പൂര്‍ണ്ണ സമര്‍പ്പണം

കാര്‍മ്മി: ദൈവവചനമായ മിശിഹായേ, സജീവവും ജീവദായകവുമായ അങ്ങയുടെ വചനങ്ങള്‍ ഗ്രഹിക്കുന്നതിന് ഞങ്ങളുടെ ബുദ്ധിയെയും മനസ്സിനെയും പ്രകാശിപ്പിക്കണമേ. അതുവഴി ഞങ്ങള്‍ സത്ഫലങ്ങള്‍ പുറപ്പെടുവിക്കുന്നവരും ജീവനും രക്ഷയും പ്രാപിക്കുന്നവരുമായിത്തീരട്ടെ. സകലത്തിന്‍റെയും നാഥാ, എന്നേക്കും

സമൂഹം: ആമ്മേന്‍
ലേഖനം - ഫിലി :3/7-11
സുവിശേഷം - മത്തായി : 19/16-30

കാര്‍മ്മി: എന്‍റെ പിതാവിന്‍റെ ഇഷ്ടം നിറവേററുന്നതാണ് എന്‍റെ ഇഷ്ടം. എന്നരുളിച്ചെയ്ത കര്‍ത്താവായ ഈശോയേ, അങ്ങയെ ഞങ്ങള്‍ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു. എന്നെ മുഴുവനും ഞാന്‍ എന്‍റെ കര്‍ത്താവിന് വിട്ടുകൊടുത്തിരിക്കുകയാണ് എന്ന് ഏററുപറഞ്ഞു ജീവിച്ച വിശുദ്ധ അല്‍ഫോന്‍സാ ഞങ്ങളുടെ ജീവിതത്തിന്‍റെ മാതൃകയും വഴികാട്ടിയുമാണല്ലോ. ഈ ലോകജീവിതത്തിന്‍റെ ആകുലതകളും ഉത്കണ്ഠകളും വെടിഞ്ഞ്, എന്‍റെ രക്ഷയ്ക്കുതകുന്നതു മാത്രമേ എന്‍റെ കര്‍ത്താവ് എനിക്ക് തരുകയുള്ളു എന്നുള്ള ജീവദായകവിശ്വാസം എനിക്കു നല്കണമേ. ജീവിതത്തിന്‍റെ എല്ലാ പ്രതിസന്ധികളിലും, മനസ്സുപതറാതെ, അല്‍ഫോന്‍സാമ്മയെപ്പോലെ, കര്‍ത്താവ് എന്‍റെ ഇടയനാകുന്നു. എനിക്കൊന്നിനും കുറവുണ്ടാവുകയില്ല എന്ന ദൃഢവിശ്വാസത്തോടെ അങ്ങില്‍ മാത്രം ആശ്രയിച്ച് ദൈവഹിതത്തിന് വിധേയപ്പെട്ട് ജീവിക്കുവാന്‍ ഞങ്ങളെ ശക്തരാക്കേണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും

സമൂഹം: ആമ്മേന്‍
(തുടര്‍ന്ന് കാറോസൂസാ, സമാപനപ്രാര്‍ത്ഥന)

മൂന്നാം ദിവസം - ദൈവസ്‌നേഹം

പ്രാരംഭം:
കാര്‍മ്മി: ദൈവവചനമായ മിശിഹായേ, സജീവവും ജീവദായകവുമായ അങ്ങയുടെ വചനങ്ങള്‍ ഗ്രഹിക്കുവാന്‍ ഞങ്ങളുടെ ബുദ്ധിയെയും മനസ്സിനെയും പ്രകാശിപ്പിക്കണമേ. അതുവഴി ഞങ്ങള്‍ സത്ഫലങ്ങള്‍ പുറപ്പെടുവിക്കുന്നവരും ജീവനും രക്ഷയും പ്രാപിക്കുന്നവരുമായിത്തീരട്ടെ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേക്കും

സമൂഹം: ആമ്മേന്‍
ലേഖനം - റോമ. 8/31-39
സുവിശേഷം - യോഹ 15/1-17

കാര്‍മ്മി: നിത്യജീവന്‍ പ്രാപിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍, ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണ ആത്മാവോടും പൂര്‍ണ്ണശക്തിയോടും പൂര്‍ണ്ണമനസ്സോടുകൂടെ സ്‌നേഹിക്കണമെന്ന് അരുളിച്ചെയ്ത കര്‍ത്താവേ, സമ്പൂര്‍ണ്ണമായ ദൈവസ്‌നേഹം ഞങ്ങളില്‍ ഉളവാക്കണമേ. രോഗത്തിന്‍റെ അസ്വസ്ഥതകളാല്‍ ഉറങ്ങാന്‍ പററാത്ത അവസരങ്ങളില്‍പ്പോലും ഞാന്‍ എന്‍റെ ഈശോയെ സ്‌നേഹിക്കുകയാണ് എന്നു പറഞ്ഞ അല്‍ഫോന്‍സാമ്മയുടെ ജീവിതം ഞങ്ങള്‍ക്ക് പ്രചോദനമായിത്തീരട്ടെ. തിരുവചനത്തിന്‍റെ മുമ്പില്‍ തന്‍റെ ഹൃദയാഭിലാഷങ്ങളെ അടിയറവച്ചുകൊണ്ട് അങ്ങേ സ്‌നേഹാഗ്നിജ്വാലയിലെ ഒരു കണികയായി മാറുവാന്‍ ആഗ്രഹിച്ച അല്‍ഫോന്‍സാമ്മയെപ്പോലെ ഞങ്ങളുടെ ജീവിതത്തില്‍ വചനത്തിനനുസൃതമായ മാനസാന്തരം വരുത്തിക്കൊണ്ട് അവിടുത്തെ സ്‌നേഹത്തിന്‍റെ ആഴം രുചിച്ചറിയുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്കു നല്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേക്കും

സമൂഹം: ആമ്മേന്‍
(തുടര്‍ന്ന് കാറോസൂസ, സമാപന പ്രാര്‍ത്ഥന)

നാലാം ദിവസം - പരസ്‌നേഹം

കാര്‍മ്മി: ദൈവവചനമായ മിശിഹായേ, സജീവവും ജീവദായകവുമായ അങ്ങയുടെ വചനങ്ങള്‍ ഗ്രഹിക്കുവാന്‍ ഞങ്ങളുടെ ബുദ്ധിയെയും മനസ്സിനെയും പ്രകാശിപ്പിക്കണമേ. അതുവഴി ഞങ്ങള്‍ സത്ഫലങ്ങള്‍ പുറപ്പെടുവിക്കുന്നവരും ജീവനും രക്ഷയും പ്രാപിക്കുന്നവരുമായിത്തീരട്ടെ. സകലത്തിന്‍റെയും നാഥാ എന്നേക്കും

സമൂഹം: ആമ്മേന്‍
ലേഖനം - 1 യോഹ 3/ 11-24
സുവിശേഷം - ലൂക്കാ 10/25-37

കാര്‍മ്മി: ഞാന്‍ നിങ്ങള്‍ക്ക് ഒരു പുതിയ കല്പന തരുന്നു. ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിന്‍, നിങ്ങളുടെ പരസ്പരസ്‌നേഹം കണ്ട് നിങ്ങള്‍ എന്‍റെ ശിഷ്യരാണെന്ന് ലോകം അറിയട്ടെ എന്നരുളിച്ചെയ്ത ഈശോനാഥാ, സ്വയം പരിത്യജിച്ചുകൊണ്ട് എന്‍റെ കുടുംബത്തിലും എന്‍റെ പ്രവര്‍ത്തന മണ്ഡലങ്ങളിലും അങ്ങയുടെ സ്‌നേഹത്തിന് സാക്ഷ്യം വഹിക്കുവാന്‍ എന്നെ ശക്തിപ്പെടുത്തണമേ. തന്നെ ദ്രോഹിച്ചവര്‍ക്കുവേണ്ടി പരിഹാരം ചെയ്ത് പ്രാര്‍ത്ഥിക്കുകയും അവരോടു കരുതലുള്ള സ്‌നേഹം കാണിക്കുകയും ചെയ്ത അല്‍ഫോന്‍സാമ്മയെപ്പോലെ, തിരിച്ചു കിട്ടുമെന്നുള്ള നന്മ ചെയ്യുവാനും ക്ഷമിക്കുന്ന സ്‌നേഹത്തിലൂടെ അങ്ങയുടെ സ്‌നേഹം പകര്‍ന്നു നല്കുവാനും ഞങ്ങളെ പ്രാപ്തരാക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേക്കും

സമൂഹം: ആമ്മേന്‍
(തുടര്‍ന്ന് കാറോസൂസാ, സമാപന പ്രാര്‍ത്തന)

അഞ്ചാം ദിവസം - വിനയം

കാര്‍മ്മി: ദൈവവചനമായ മിശിഹായേ, സജീവവും ജീവദായകവുമായ അങ്ങയുടെ വചനങ്ങള്‍ ഗ്രഹിക്കുവാന്‍ ഞങ്ങളുടെ ബുദ്ധിയെയും മനസ്സിനെയും പ്രകാശിപ്പിക്കണമേ. അതുവഴി ഞങ്ങള്‍ സത്ഫലങ്ങള്‍ പുറപ്പെടുവിക്കുന്നവരും ജീവനും രക്ഷയും പ്രാപിക്കുന്നവരുമായിത്തീരട്ടെ. സകലത്തിന്‍റെയും നാഥാ എന്നേക്കും

സമൂഹം: ആമ്മേന്‍
ലേഖനം - ഫിലി 2/ 5-10
സുവിശേഷം - ലൂക്കാ 14/7-11

കാര്‍മ്മി: ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാണ്. നിങ്ങള്‍ എന്നില്‍ നിന്ന് പഠിക്കുവിന്‍ എന്നരുളിച്ചെയ്ത ഈശോയേ, ഹൃദയ താഴ്മയുടെ പാഠം ഞങ്ങളെ പഠിപ്പിക്കണമേ. നല്ല ഈശോയേ, അല്‍ഫോന്‍സാമ്മയെ അനുകരിച്ചു ഞങ്ങളും പ്രാര്‍ത്ഥിക്കുന്നു. സ്‌നേഹിക്കപ്പെടുവാനും വിലമതിക്കപ്പെടുവാനുമുള്ള ആഗ്രഹങ്ങളില്‍ നിന്ന് ഞങ്ങളെ വിമുക്തരാക്കണമേ. കീര്‍ത്തിയും ബഹുമാനവും സമ്പാദിക്കണമെന്നുള്ള ദുഷിച്ച ഉദ്യമത്തില്‍ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. ഞങ്ങള്‍ക്കുള്ളതെല്ലാം അങ്ങയുടെ വലിയ കൃപാദാനമാണെന്നുള്ള ഉറച്ച ബോധ്യത്തോടെ, ഞങ്ങളുടെ സമയവും സമ്പത്തും കഴിവുകളുമെല്ലാം മററുള്ളവരുടെ നന്മയ്ക്കും വളര്‍ച്ചയ്ക്കുമായി ഉപയോഗിക്കുവാന്‍ സഹായിക്കണണേ. അധികാരികളില്‍ അങ്ങയെ ദര്‍ശിക്കുവാനും അവരെ അനുസരിക്കുവാനും അംഗീകരിക്കുവാനും ഞങ്ങളെ പ്രാപ്തരാക്കണമേ. യഥാര്‍ത്ഥമായ വിനയത്തിലും സത്യത്തിലും നീതിയിലും ജീവിച്ച് സ്വര്‍ഗ്ഗീയ ജീവിതത്തിന് അര്‍ഹരാകുവാന്‍ ഞങ്ങളെ പ്രാപ്തരാക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേക്കും.

സമൂഹം: ആമ്മേന്‍
(തുര്‍ന്ന് കാറോസൂസാ, സമാപന പ്രാര്‍ത്ഥന)

ആറാം ദിവസം - ദൈവസാന്നിദ്ധ്യാവബോധം

പ്രാരംഭം:
കാര്‍മ്മി: ദൈവവചനമായ മിശിഹായേ, സജീവവും ജീവദായകവുമായ അങ്ങയുടെ വചനങ്ങള്‍ ഗ്രഹിക്കുവാന്‍ ഞങ്ങളുടെ ബുദ്ധിയെയും മനസ്സിനെയും പ്രകാശിപ്പിക്കണമേ. അതുവഴി ഞങ്ങള്‍ സത്ഫലങ്ങള്‍ പുറപ്പെടുവിക്കുന്നവരും ജീവനും രക്ഷയും പ്രാപിക്കുന്നവരുമായിത്തീരട്ടെ. സകലത്തിന്‍റെയും നാഥാ എന്നേക്കും

സമൂഹം: ആമ്മേന്‍
ലേഖനം - റോമാ 10/ 8-13
സുവിശേഷം - ലൂക്കാ 12/22-32

കാര്‍മ്മി: ലോകാവസാനം വരെ മനുഷ്യമക്കളോടുകൂടെ ആയിരിക്കുവാന്‍ വേണ്ടി, പരിശുദ്ധാത്മാവിനെ ഞങ്ങള്‍ക്കു നല്കുകയും പരിശുദ്ധ കുര്‍ബ്ബാന സ്ഥാപിക്കുകയും ചെയ്ത ഈശോനാഥാ, അങ്ങയുടെ അനന്തമായ സ്‌നേഹത്തിനും പരിപാലനയ്ക്കും ഞങ്ങള്‍ നന്ദി പറയുന്നു. എന്‍റെ കര്‍ത്താവ് അറിയാതെ എനിക്ക് ഒന്നും സംഭവിക്കുകയില്ല എന്ന ദൃഢവിശ്വാസത്തോടെ എല്ലാ പ്രതികൂലസാഹചര്യങ്ങളെയും സന്തോഷപൂര്‍വ്വം സ്വീകരിച്ച് സ്വര്‍ഗ്ഗീയമാക്കി മാററിയ അല്‍ഫോന്‍സാമ്മയെപ്പോലെ, ദൈവീക പദ്ധതികള്‍ തിരിച്ചറിഞ്ഞ്, ജീവിതപ്രശ്‌നങ്ങളില്‍, അടിപതറാതെ നിന്നില്‍ പൂര്‍ണ്ണമായി അഭയം കണ്ടെത്തുവാന്‍ ഞങ്ങളെ സഹായിക്കണമേ. കടന്നുവരുന്ന ഓരോ നിമിഷത്തെയും അങ്ങയുടെ സാന്നിദ്ധ്യാവബോധത്താല്‍ വിശുദ്ധീകരിച്ചുകൊണ്ട് പുണ്യവഴിയില്‍ നടക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേക്കും.

സമൂഹം: ആമ്മേന്‍
(തുടര്‍ന്ന് കാറോസൂസാ, സമാപനപ്രാര്‍ത്ഥന)

ഏഴാം ദിവസം - ദൈവത്തിലുള്ള പ്രത്യാശ

പ്രാരംഭം:
കാര്‍മ്മി: ദൈവവചനമായ മിശിഹായേ, സജീവവും ജീവദായകവുമായ അങ്ങയുടെ വചനങ്ങള്‍ ഗ്രഹിക്കുവാന്‍ ഞങ്ങളുടെ ബുദ്ധിയെയും മനസ്സിനെയും പ്രകാശിപ്പിക്കണമേ. അതുവഴി ഞങ്ങള്‍ സത്ഫലങ്ങള്‍ പുറപ്പെടുവിക്കുന്നവരും ജീവനും രക്ഷയും പ്രാപിക്കുന്നവരുമായിത്തീരട്ടെ. സകലത്തിന്‍റെയും നാഥാ എന്നേക്കും

സമൂഹം: ആമ്മേന്‍
ലേഖനം - ഹെബ്രാ 10/ 19-24
സുവിശേഷം - മത്താ 7/7-12

കാര്‍മ്മി: നിങ്ങള്‍ എന്‍റെ നാമത്തില്‍ ആവശ്യപ്പെടുന്നതെന്തും പിതാവു പുത്രനില്‍ മഹത്ത്വപ്പെടുത്തുവാന്‍ വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കും എന്നരുളിച്ചെയ്ത കര്‍ത്താവായ ഈശോയേ, അങ്ങയുടെ വാഗ്ദാനത്തില്‍ ഞങ്ങള്‍ പരിപൂര്‍ണ്ണമായി വിശ്വസിക്കുകയും പ്രത്യാശിക്കുകയും ചെയ്യുന്നു. എന്റെ കര്‍ത്താവിന്‍റെ കരങ്ങളിലൂടെ എന്തു ലഭിച്ചാലും അതെല്ലാം എന്നെ സന്തോഷിപ്പിക്കും എന്ന് ഉദ്‌ഘോഷിച്ചുകൊണ്ട് അല്‍ഫോന്‍സാമ്മയെപ്പോലെ, എല്ലാ അനുഭവങ്ങളിലും ദൈവകരം ദര്‍ശിക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കണമേ. ഞങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന പരാജയങ്ങളിലും ദുഃഖങ്ങളിലും നിരാശരാകാതെ അങ്ങിലുള്ള പ്രത്യാശയില്‍ വളരുവാന്‍ പരിശുദ്ധാത്മാവിന്റെ വരദാനങ്ങളാല്‍ ഞങ്ങളെ ശക്തിപ്പെടുത്തണമേ. കണ്ണ് കണ്ടിട്ടില്ലാത്തതും ചെവി കേട്ടിട്ടില്ലാത്തതും ഹൃദയം ആസ്വദിച്ചിട്ടില്ലാത്തതും ആയ സ്വര്‍ഗ്ഗീയ മഹത്ത്വം പ്രാപിക്കാമെന്ന പ്രത്യാശയില്‍ സദാപി ഞങ്ങളുടെ ജീവിതത്തെ ക്രമപ്പെടുത്തുവാന്‍ സഹായിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേക്കും

സമൂഹം: ആമ്മേന്‍
(തുടര്‍ന്ന് കാറോസൂസാ, സമാപന പ്രാര്‍ത്ഥന)

എട്ടാം ദിവസം - ദൈവമാതൃഭക്തി

പ്രാരംഭം:
കാര്‍മ്മി: ദൈവവചനമായ മിശിഹായേ, സജീവവും ജീവദായകവുമായ അങ്ങയുടെ വചനങ്ങള്‍ ഗ്രഹിക്കുവാന്‍ ഞങ്ങളുടെ ബുദ്ധിയെയും മനസ്സിനെയും പ്രകാശിപ്പിക്കണമേ. അതുവഴി ഞങ്ങള്‍ സത്ഫലങ്ങള്‍ പുറപ്പെടുവിക്കുന്നവരും ജീവനും രക്ഷയും പ്രാപിക്കുന്നവരുമായിത്തീരട്ടെ. സകലത്തിന്‍റെയും നാഥാ എന്നേക്കും

സമൂഹം: ആമ്മേന്‍
ലേഖനം - നടപടി 1/ 12-14
സുവിശേഷം - യോഹ. 19/25-27

കാര്‍മ്മി: ഇതാ നിന്‍റെ അമ്മ എന്ന് യോഹന്നാനോട് അരുളിച്ചെയ്തുകൊണ്ട് പ്രിയമാതാവിനെ ലോകത്തിനു മുഴുവനും അമ്മയായി നല്കിയ ഈശോയേ, അങ്ങേയ്ക്ക് നന്ദി പറഞ്ഞ് അങ്ങയെ ഞങ്ങള്‍ സ്തുതിച്ചാരാധിക്കുന്നു. ചെറുപ്പകാലം മുതല്‍ പരിശുദ്ധ അമ്മയോടുള്ള ഭക്തിയിലും സ്‌നേഹത്തിലും വളരെ ആഴപ്പെട്ട ജീവിതം നയിച്ച അല്‍ഫോന്‍സാമ്മയെപ്പോലെ ദൈവമാതൃഭക്തിയില്‍ വളരുവാന്‍ ഞങ്ങളെ സഹായിക്കണമേ. പരിശുദ്ധ അമ്മേ, നസ്രത്തിലെ കുടുംബത്തെ അവിടുന്ന് സംരക്ഷിയ്ക്കുകയും നയിക്കുകയും ചെയ്തതുപോലെ ഞങ്ങളുടെ കുടുംബങ്ങളെ വിശുദ്ധിയില്‍ വളര്‍ത്തുവാന്‍ ഞങ്ങളോടൊപ്പം ഉണ്ടായിരിക്കണമേ. എല്ലാവിധ അപകടങ്ങളില്‍ നിന്നും ഞങ്ങളെ സംരക്ഷിക്കണമേ. കാനായിലെ കല്യാണവിരുന്നില്‍ മാദ്ധ്യസ്ഥ്യം വഹിച്ചതുപോലെ ഞങ്ങളുടെ അനുദിനാവശ്യങ്ങളില്‍ ദൈവസന്നിധിയില്‍ ഞങ്ങള്‍ക്കായി മാദ്ധ്യസ്ഥ്യം വഹിക്കണമേ. ഈ ലോകജീവിതശേഷം സ്വര്‍ഗ്ഗത്തില്‍ അങ്ങയോടൊത്ത് ദൈവത്തെ പാടിപ്പുകഴ്ത്തുവാന്‍ ഞങ്ങളെ സഹായിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേക്കും.

സമൂഹം: ആമ്മേന്‍
(തുടര്‍ന്ന് കാറോസൂസാ, സമാപന പ്രാര്‍ത്ഥന)

ഒന്‍പതാം ദിവസം - സ്വര്‍ഗ്ഗോന്മുഖ ജീവിതം

പ്രാരംഭം:
കാര്‍മ്മി: ദൈവവചനമായ മിശിഹായേ, സജീവവും ജീവദായകവുമായ അങ്ങയുടെ വചനങ്ങള്‍ ഗ്രഹിക്കുവാന്‍ ഞങ്ങളുടെ ബുദ്ധിയെയും മനസ്സിനെയും പ്രകാശിപ്പിക്കണമേ. അതുവഴി ഞങ്ങള്‍ സത്ഫലങ്ങള്‍ പുറപ്പെടുവിക്കുന്നവരും ജീവനും രക്ഷയും പ്രാപിക്കുന്നവരുമായിത്തീരട്ടെ. സകലത്തിന്‍റെയും നാഥാ എന്നേക്കും

സമൂഹം: ആമ്മേന്‍
ലേഖനം - 1 പത്രോ 1/ 13-25
സുവിശേഷം - യോഹ. 14/1-7

കാര്‍മ്മി: ഞാന്‍ എന്‍റെ പിതാവിന്‍റെ ഭവനത്തില്‍ നിങ്ങള്‍ക്കായി വാസസ്ഥലമൊരുക്കുവാന്‍ പോകുന്നു എന്നു അരുളിച്ചെയ്തുകൊണ്ട് പിതാവിന്‍റെ പക്കലേക്ക് പോയ മിശിഹായേ, അങ്ങയെ ഞങ്ങള്‍ ആരാധിക്കുകയും സ്തുതിക്കുകയും മഹത്ത്വപ്പെടുത്തുകയും ചെയ്യുന്നു. അങ്ങു ഞങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന സ്വര്‍ഗ്ഗീയ സങ്കേതത്തില്‍ ഞങ്ങളും എത്തിച്ചേരുവാന്‍ ആഗ്രഹിക്കുന്നു. സുവിശേഷത്തിലെ ബുദ്ധിയുള്ള കന്യകമാരെപ്പോലെ വിശുദ്ധിയുടെ നിറദീപവുമായി, മണവാളനെ കാത്തിരുന്ന്, സ്വര്‍ഗ്ഗീയ കിരീടം സ്വന്തമാക്കിയ അല്‍ഫോന്‍സാമ്മയെപ്പോലെ കര്‍ത്താവുമായി എപ്പോഴും സ്‌നേഹത്തില്‍ ഐക്യപ്പെട്ടു ജീവിക്കുവാന്‍ ഞങ്ങളെ പ്രാപ്തരാക്കണമേ. ഈ ലോകത്തിന് അനുരൂപരാകാതെ, മനസ്സിന്റെ നിരന്തരമായ നവീകരണം വഴി സ്വര്‍ഗ്ഗോന്മുഖമായ ജീവിതം നയിക്കുവാനും നല്ല മരണം പ്രാപിച്ച് സ്വര്‍ഗ്ഗത്തില്‍ സകലവിശുദ്ധരോടും മാലാഖമാരോടും കൂടെ അനവരതം ദൈവത്തെ പാടിപ്പുകഴ്ത്തുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേക്കും.

സമൂഹം: ആമ്മേന്‍
(തുടര്‍ന്ന് കാറോസൂസാ, സമാപന പ്രാര്‍ത്ഥന)

കാറോസൂസ
കാര്‍മ്മി: നമുക്കെല്ലാവര്‍ക്കും സന്തോഷത്തോടും പ്രത്യാശയോടും കൂടെ നമ്മുടെ ജീവിതങ്ങളെ ദൈവകരങ്ങളില്‍ സമര്‍പ്പിച്ചുകൊണ്ട്, അല്‍ഫോന്‍സാമ്മേ, ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ എന്ന് അപേക്ഷിക്കാം.
സമൂ : അല്‍ഫോന്‍സാമ്മേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

അല്ലെങ്കില്‍ ഗാനം, അല്‍ഫോന്‍സാമ്മേ, പ്രാര്‍ത്ഥിക്കണേ
സുകൃതസുമങ്ങള്‍ പൊഴിക്കണമേ

കാര്‍മ്മി : സഹനവും ത്യാഗവും വഴി ഈശോയുടെ സ്‌നേഹത്തിന് സാക്ഷ്യം വഹിച്ച അല്‍ഫോന്‍സാമ്മേ, ഞങ്ങളുടെ എല്ലാ ജീവിതക്ലേശങ്ങളിലും ദുഃഖങ്ങളിലും ദൈവഹിതം ദര്‍ശിക്കുവാനും അവിടുത്തെ പരിപാലനയില്‍ ആശ്രയിച്ച് വിശ്വാസത്തോടെ ജീവിക്കാനും ഞങ്ങള്‍ ശക്തരാകുവാന്‍
സമൂ : അല്‍ഫോന്‍സാമ്മേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

കാര്‍മ്മി: കാല്‍വരിയിലെ കുരിശില്‍ സ്വയം സമര്‍പ്പിച്ച ഈശോയെ അനുകരിച്ചുകൊണ്ട് സ്വയംബലിവസ്തുവായി ഹോമിക്കപ്പെടുവാന്‍ അഭിലഷിച്ച അല്‍ഫോന്‍സാമ്മേ ഞങ്ങളുടെ ജീവിതങ്ങളെയും സ്‌നേഹത്തിന്റെയും സ്വയംദാനത്തിന്റെയും നിരന്തരബലിയായി സമര്‍പ്പിക്കുവാന്‍ ഞങ്ങള്‍ യോഗ്യരാകുവാന്‍
സമൂ : അല്‍ഫോന്‍സാമ്മേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

കാര്‍മ്മി: ഞാന്‍ എന്നെ മുഴുവനും കര്‍ത്താവിന് വിട്ടുകൊടുത്തിരിക്കുകയാണ്. അവിടുത്തെ ഇഷ്ടംപോലെ എന്നോട് ചെയ്തുകൊള്ളട്ടെ എന്ന് ഏററുപറഞ്ഞ അല്‍ഫോന്‍സാമ്മേ, പ്രാര്‍ത്ഥനാ ചൈതന്യവും വിശ്വാസതീക്ഷ്ണതയും പ്രത്യാശയും നിറഞ്ഞ ജീവിതത്തിലൂടെ ദൈവത്തെ മഹത്ത്വപ്പെടുത്തുന്നതിന് ഞങ്ങള്‍ പ്രാപ്തരാകുവാന്‍
സമൂ : അല്‍ഫോന്‍സാമ്മേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

കാര്‍മ്മി : എനിക്ക് എന്റെ ഈശോയെ മാത്രം മതി, മറെറാന്നും എനിക്കു വേണ്ടാ എന്ന് ഏററുപറഞ്ഞ അല്‍ഫോന്‍സാമ്മേ ഞങ്ങളുടെ യുവതിയുവാക്കളും വിദ്യാര്‍ത്ഥിനിവിദ്യാര്‍ത്ഥികളും അങ്ങേ മാതൃകയനുസരിച്ച്, നന്മയിലും വിശുദ്ധിയിലും വളരുവാനും ജീവിതമൂല്യങ്ങളിലും സന്മാര്‍ഗ്ഗത്തിലും ദൈവവിശ്വാസത്തിലും അടിയുറച്ച് ഉചിതമായ ജീവിതാന്തസ്സ് കണ്ടെത്തി ജീവിക്കുവാനും
സമൂ : അല്‍ഫോന്‍സാമ്മേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

കാര്‍മ്മി : എല്ലാവരോടും എനിക്ക് സ്‌നേഹമാണ്. ആരെയും വെറുക്കാന്‍ എനിക്ക് ഒരിക്കലും കഴിയുകയില്ല എന്ന് ഉദ്‌ഘോഷിച്ച അല്‍ഫോന്‍സാമ്മേ, ഞങ്ങളുടെ നാടിന്റേയും രാജ്യത്തിന്റേയും ഐശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടിയും ഭരണാധികാരികളുടെ നന്മയ്ക്കും ക്ഷേമത്തിനും വേണ്ടിയും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമൂ : അല്‍ഫോന്‍സാമ്മേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

കാര്‍മ്മി: തിരുസ്സഭയെയും തിരുസ്സഭാധികാരികളെയും ഏറെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്ത അല്‍ഫോന്‍സാമ്മേ, സഭയുടെ തലവനായ പരിശുദ്ധപിതാവിനെയും എല്ലാ സഭാദ്ധ്യക്ഷന്മാരേയും വൈദീകര്‍, സന്യാസിനീസന്യാസികള്‍, അല്‍മായ പ്രേഷിതര്‍ എന്നിവരെയും പരിപാലിക്കുവാനും ആത്മീയ നന്മകളാലും ദൈവീക സുകൃതങ്ങളാലും നിറഞ്ഞ് അവര്‍ ദൈവത്തെ മഹത്ത്വപ്പെടുത്തുവാനും
സമൂ : അല്‍ഫോന്‍സാമ്മേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

(മൗനപ്രാര്‍ത്ഥന, കൃതജ്ഞതാര്‍പ്പണം)

നമുക്കു പ്രാര്‍ത്ഥിക്കാം
കര്‍മ്മി :എന്നെ അനുഗമിക്കുവാന്‍ ആഗ്രഹിക്കുന്നവന്‍ സ്വയം പരിത്യജിച്ച് സ്വന്തം കുരിശുമെടുത്ത് എന്റെ പിന്നാലെ വരട്ടെ എന്നരുളിച്ചെയ്ത ഈശോനാഥാ, ഞങ്ങളുടെ ജീവിതാനുഭവങ്ങളാകുന്ന കുരിശുകളെ അങ്ങയുടെ സന്നിധിയില്‍ ഞങ്ങള്‍ സമര്‍പ്പിക്കുന്നു. ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും അറിയുന്ന കാരുണ്യവാനായ കര്‍ത്താവേ, അല്‍ഫോന്‍സാമ്മ വഴി അങ്ങയുടെ സന്നിധിയില്‍ ഞങ്ങള്‍ സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥനകള്‍ പ്രത്യേകിച്ച് ഇന്ന് ഞങ്ങള്‍ സമര്‍പ്പിക്കുന്ന ഈ പ്രത്യേക ആവശ്യം (...................) കരുണാപൂര്‍വ്വം സ്വീകരിച്ച് ഞങ്ങളെ അനുഗ്രഹിക്കണമേ. അവിടുത്തെ തൃക്കരം നീട്ടി ഞങ്ങളെ ആശീര്‍വദിക്കുകയും ഞങ്ങളെയും ഞങ്ങളുടെ കുടുംബാംഗങ്ങളെയും ഞങ്ങളുടെ ഇടവക സമൂഹത്തെയും അങ്ങയുടെ സന്നിധിയില്‍ ഞങ്ങള്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്ന എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കുകയും ചെയ്യണമേ. ആമ്മേന്‍

അല്‍ഫോന്‍സാമ്മയുടെ പ്രാര്‍ത്ഥന
(കാര്‍മ്മികന്‍ ചൊല്ലിക്കൊടുക്കുന്നു)
ഓ! ഈശോനാഥാ/അങ്ങേ ദിവ്യഹൃദയത്തിലെ മുറിവില്‍/എന്നെ മറയ്‌ക്കേണമേ. സ്‌നേഹിക്കപ്പെടുവാനും/വിലമതിക്കപ്പെടുവാനും ഉള്ള എന്റെ ആശയില്‍ നിന്ന്/എന്നെ വിമുക്തയാക്കണമേ/കീര്‍ത്തിയും ബഹുമാനവും സമ്പാദിക്കണമെന്നുള്ള ദുഷിച്ച ഉദ്യമത്തില്‍ നിന്ന് എന്നെ രക്ഷിക്കണമേ. ഒരു പരമാണുവും/അങ്ങേ ദിവ്യഹൃദയത്തിലെ/സ്‌നേഹാഗ്‌നിജ്വാലയിലെ ഒരു പൊരിയും ആകുന്നതുവരെ/എന്നെ എളിമപ്പെടുത്തണമേ/സൃഷ്ടികളെയും എന്നെത്തന്നെയും/മറന്നു കളയുന്നതിനുള്ള അനുഗ്രഹം/എനിക്കു തരണമേ. പറഞ്ഞറിയിക്കാന്‍ വയ്യാത്ത മാധുര്യമായ എന്റെ ഈശോയെ/ലൗകികാശ്വാസങ്ങളെല്ലാം എനിക്ക് കയ്പായി പകര്‍ത്തണമേ/നീതിസൂര്യ നായ എന്റെ ഈശോയെ നിന്റെ ദിവ്യ കതിരിനാല്‍/എന്റെ ബോധത്തെ തെളിയിച്ച്/ ബുദ്ധിയെ പ്രകാശിപ്പിച്ച്/ഹൃദയത്തെ ശുദ്ധീകരിച്ച്/നിന്റെ നേര്‍ക്കുള്ള സ്‌നേഹത്താല്‍ എരിയിച്ച്/എന്നെ നിന്നോട് ഒന്നിപ്പിക്കണമേ. ആമ്മേന്‍

സമാപനാശീര്‍വ്വാദം
എന്‍റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ തരുന്നു. ഞാന്‍ നല്കുന്ന സമാധാനം നിങ്ങളില്‍ നിന്ന് എടുത്തുകളയാന്‍ ആര്‍ക്കും സാധ്യമല്ല എന്നരുളിച്ചെയ്ത കര്‍ത്താവീശോമിശിഹാ തന്‍റെ സമാധാനത്തില്‍ നിങ്ങളുടെ ഹൃദയങ്ങളെ നിറയ്ക്കട്ടെ. വി. അല്‍ഫോന്‍സായെ സ്വര്‍ഗ്ഗീയഫലങ്ങളാല്‍ നിറച്ച കര്‍ത്താവ് തന്റെ അനുഗ്രഹത്തില്‍ നമ്മെയും സന്തുഷ്ടരാക്കട്ടെ. എല്ലാവിധ ക്ലേശങ്ങളിലും രോഗങ്ങളിലും അസ്വസ്ഥതകളിലും നിന്ന് മോചനം നല്കി അവിടുന്ന് നിങ്ങളെ ആശ്വസിപ്പിക്കട്ടെ. ദൈവതിരുമനസ്സ് ഗ്രഹിക്കുവാനും പരിശുദ്ധാത്മാവിന്റെ പ്രചോദനമനുസരിച്ച് ജീവിക്കുവാനും ആത്മീയ ഫലങ്ങളാല്‍ നിറയുവാനും അവിടുന്ന് നിങ്ങളെ ശക്തരാക്കട്ടെ. വി. അല്‍ഫോന്‍സായുടെ മാതൃകയില്‍ ദൈവസന്നിധിയില്‍, പ്രത്യാശയും സമര്‍പ്പണബോധവും വിശ്വാസവും ഉള്ളവരായി ജീവിക്കുവാനും വിശുദ്ധിയില്‍ വളര്‍ന്ന് നന്മകള്‍ പുറപ്പെടുവിക്കാനും അവിടുന്ന് നിങ്ങളെ പ്രാപ്തരാക്കട്ടെ. ഇപ്പോഴും എപ്പോഴും എന്നേയ്ക്കും. ആമ്മേന്‍.

സമാപനഗാനം
(യേരുശലേമിലെ വന്‍മലമേല്‍ എ.മ)
ഈശോതന്‍ പ്രിയദാസി അല്‍ഫോന്‍സാ
സഹനത്തിന്‍ സാക്ഷിയാം അല്‍ഫോന്‍സാ
വിശുദ്ധിതന്‍ പരിമളസൂനമതായ്
വിളങ്ങിടുന്നമ്മേ, സമര്‍പ്പിക്കുന്നേന്‍
അല്‍ഫോന്‍സാമ്മേ, പ്രാര്‍ത്ഥിക്കണേ

ഈശോതന്‍ സവിധേ ഞങ്ങള്‍ക്കായ്
ഗോതമ്പുമണിപോല്‍ അഴിയാനും
സ്‌നേഹത്തില്‍ പുതുജീവന്‍ പകരാനും
ജീവിതക്ലേശങ്ങള്‍ സമചിത്തരായ്
നേരിടാനും കൃപ ചൊരിയണമേ
അല്‍ഫോന്‍സാമ്മേ, പ്രാര്‍ത്ഥിക്കണേ

ഈശോതന്‍ സ്‌നേഹത്തില്‍ വളരാനും
ദൈവീക സുകൃതങ്ങള്‍ നിറയാനും
സോദരാ സ്‌നേഹത്തില്‍ നിര്‍മ്മലരായ്
ജീവിക്കാനും കൃപ ചൊരിയണമേ

അല്‍ഫോന്‍സാമ്മേ, പ്രാര്‍ത്ഥിക്കണേ
ഈശോതന്‍ സവിധേ ഞങ്ങള്‍ക്കായ്

സാധാരണ ദിവസങ്ങളില്‍

മദ്ധ്യസ്ഥപ്രാര്‍ത്ഥന
പ്രാരംഭഗാനം
(അദ്ധ്വാനിക്കുന്നവര്‍ക്കും എ.മ.)

അല്‍ഫോന്‍സാമ്മയെ നിത്യം
അത്ഭുത സിദ്ധി നല്കി
ആദരിച്ച ദൈവമേ,
വാഴ്ത്തുന്നു നിന്നെ ഞങ്ങള്‍

അല്‍ഫോന്‍സാമ്മ വഴിയായ്
അര്‍ത്ഥിക്കും ദാസര്‍ക്കായ് നീ
ദാനങ്ങള്‍ വര്‍ഷിച്ചാലും
സ്‌നേഹേശാ, ഈശോ നാഥാ

(അല്‍ഫോന്‍സാമ്മയെ....)

കാര്‍മ്മി: പരിശുദ്ധാത്മാവേ, എഴുന്നള്ളി വരണമേ, അങ്ങയുടെ ദാനങ്ങള്‍ നല്കി ഞങ്ങളെ വിശ്വാസത്തില്‍ ഉറപ്പിക്കണമേ. സ്വര്‍ഗ്ഗരാജ്യത്തെക്കുറിച്ചുള്ള പ്രത്യാശയില്‍ ഞങ്ങളെ നയിക്കണമേ. ഞങ്ങളുടെ ഹൃദയങ്ങളെ ദൈവസ്‌നേഹാഗ്‌നിയാല്‍ ജ്വലിപ്പിക്കണമേ. അല്‍ഫോന്‍സാമ്മയെ വിശുദ്ധ മാര്‍ഗ്ഗത്തിലൂടെ അങ്ങു നയിച്ചതുപോലെ ഞങ്ങളേയും നേര്‍വഴി കാട്ടി നടത്തണമേ. എളിമയിലും വിനയത്തിലും വിശ്വസ്തതയോടെ അങ്ങേക്കു ശുശ്രൂഷ ചെയ്തുകൊണ്ട്, വിശുദ്ധിയിലും വിവേകത്തിലും വളരുവാന്‍ ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ.

കാര്‍മ്മി: നമുക്കെല്ലാവര്‍ക്കും സന്തോഷത്തോടും പ്രതീക്ഷയോടും കൂടെ കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ, എന്നപേക്ഷിക്കാം.
സമൂ: കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

കാര്‍മ്മി: പുണ്യചരിതയായ അല്‍ഫോന്‍സാമ്മയെ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ ത്തിയ കര്‍ത്താവേ, പ്രാര്‍ത്ഥനയുടേയും പരിത്യാഗത്തിന്റെയും അരൂപിയാല്‍ ഞങ്ങളെ നിറയ്ക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമൂ: കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

കാര്‍മ്മി : പാപികളായ ഞങ്ങള്‍ക്കുവേണ്ടി കുരിശില്‍ മരിച്ച കര്‍ത്താവേ, അങ്ങേക്കു വേണ്ടി സ്വയം ബലിവസ്തുവായി ഹോമിക്കപ്പെടുവാന്‍ അഭിലഷിച്ച വിശുദ്ധ അല്‍ഫോന്‍സായെ അനുകരിച്ചുകൊണ്ട് ഞങ്ങളുടെ ജീവിതത്തെ ഒരു നിരന്തര ബലിയായി അങ്ങേയ്ക്കര്‍പ്പിക്കുവാന്‍ ഞങ്ങളെ ശക്തരാക്കണമെന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമൂ: കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

കാര്‍മ്മി: സഹനവും ത്യാഗവും വഴി അങ്ങേക്കു സാക്ഷ്യം വഹിച്ച വിശുദ്ധ അല്‍ഫോന്‍സാമ്മയെപ്പോലെ ഞങ്ങളുടെ എല്ലാ ജീവിതക്ലേശങ്ങളിലും ദുഃഖങ്ങളിലും സ്‌നേഹപിതാവായ അങ്ങയുടെ തൃക്കരം ദര്‍ശിക്കുവാന്‍ ഞങ്ങളെ സഹായിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമൂ: കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

കാര്‍മ്മി : വേദനയുടെ പാരമ്യത്തില്‍പ്പോലും എന്റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം നിറവേറട്ടെ എന്നു പ്രാര്‍ത്ഥിച്ച കര്‍ത്താവേ, അങ്ങയുടെ മാതൃക സ്വജീവിതത്തില്‍ പകര്‍ത്തിയ അല്‍ഫോന്‍സാമ്മയെ അനുകരിച്ച്, എല്ലാ ജീവിത സാഹചര്യങ്ങളിലും അങ്ങയുടെ അഭിഷ്ടം നിറവേററുവാനും മേലധികാരികളില്‍ അങ്ങയെ ദര്‍ശിക്കുവാ നും ഞങ്ങളെ പ്രാപ്തരാക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു
സമൂ: കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

നമുക്ക് പ്രാര്‍ത്ഥിക്കാം
കാരുണ്യവാനും അനുഗ്രഹസമ്പന്നനുമായ ദൈവമേ, ഞങ്ങളെ മുഴുവനായി ഞങ്ങള്‍ അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു. ഞങ്ങളുടെ മേല്‍ അങ്ങു വര്‍ഷിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങള്‍ക്ക് ഞങ്ങള്‍ നന്ദി പറയുന്നു. ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോട് ക്ഷമിക്കണമേ. വിശുദ്ധ അല്‍ഫോന്‍സായെ ഞങ്ങള്‍ക്ക് മാതൃകയും മദ്ധ്യസ്ഥയുമായി നല്‍കിയ കര്‍ത്താവേ, അവളുടെ മാദ്ധ്യസ്ഥ്യം തേടുന്ന ഞങ്ങളെ ആത്മീയവും ശാരിരികവുമായ എല്ലാ അപകടങ്ങളില്‍ നിന്നും രക്ഷിക്കുകയും അങ്ങയുടെ അനുഗ്രഹദാനങ്ങളാല്‍ നിറയ്ക്കുകയും ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേക്കും.
സമൂ: ആമ്മേന്‍

സമാപനഗാനം
(യേരുശലേമിലെ വന്‍മലമേല്‍ എ.മ.)
ഈശോതന്‍ പ്രിയദാസി അല്‍ഫോന്‍സാ
സഹനത്തിന്‍ സാക്ഷിയായ അല്‍ഫോന്‍സാ
വിശുദ്ധിതന്‍ പരിമളസൂനമായ്
വിളങ്ങിടുന്നമ്മേ, സമര്‍പ്പിക്കുന്നേന്‍

അല്‍ഫോന്‍സാമ്മേ, പ്രാര്‍ത്ഥിക്കണേ
ഈശോതന്‍ സവിധേ ഞങ്ങള്‍ക്കായ്

ഗോതമ്പുമണിപോല്‍ അഴിയാനും
സ്‌നേഹത്തില്‍ പുതുജീവന്‍ പകരാനും
ജീവിതക്ലേശങ്ങള്‍ സമചിത്തരായ്
നേരിടാനും കൃപ ചൊരിയണമേ

അല്‍ഫോന്‍സാമ്മേ, പ്രാര്‍ത്ഥിക്കണേ
ഈശോതന്‍ സവിധേ ഞങ്ങള്‍ക്കായ്

ലുത്തിനിയ - (ആഘോഷാവസരങ്ങളില്‍)

കര്‍ത്താവേ കനിയണമേ
മിശിഹായേ കനിയണമേ
കര്‍ത്താവേ ഞങ്ങളണയ്ക്കും
പ്രാര്‍ത്ഥന സദയം കേള്‍ക്കണമേ

സ്വര്‍ഗ്ഗപിതാവാം സകലേശാ
ദിവ്യാനുഗ്രഹമേകണമേ
നരരക്ഷകനാം മിശിഹായേ
ദിവ്യാനുഗ്രഹമേകണമേ

ദൈവാത്മാവാം സകലേശാ
ദിവ്യാനുഗ്രഹമേകണമേ
പരിപാവനമാം ത്രിത്വമേ
ദിവ്യാനുഗ്രഹമേകണമേ


ഭാരതനാടിന്‍ മണിമുത്തേ
കേരളസഭയുടെ നല്‍സുമമേ
അല്‍ഫോന്‍സാമ്മേ പ്രാര്‍ത്ഥിക്കണേ
നല്‍വരമാരി പൊഴിക്കണമേ

ദൈവകാരുണ്യത്തിന്റെ ലുത്തീനിയാ

കര്‍ത്താവേ അനുഗ്രഹിക്കണമേ.
മിശിഹായേ അനുഗ്രഹിക്കണമേ.
മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ
സ്വര്‍ഗസ്ഥപിതാവായ ദൈവമേ,
        
ഞങ്ങളെ അനുഗ്രഹിക്കണമേ.
പുത്രനായ ദൈവമേ
        
ഞങ്ങളെ അനുഗ്രഹിക്കണമേ
പരിശുദ്ധാത്മാവായ. ദൈവമേ
        
ഞങ്ങളെ അനുഗ്രഹിക്കണമേ.
ഏകദൈവമായ പരിശുദ്ധ ത്രിത്വമേ
        
ഞങ്ങളെ അനുഗ്രഹിക്കണമേ.
'ഞങ്ങള്‍ അങ്ങയില്‍ ശരണപ്പെടുന്നു' എന്ന് ഏറ്റൂ ചൊല്ലുക
സൃഷ്ടാവിന്റെ ഏറ്റവും വലിയ വിശേഷമായ ദൈവകാരുണ്യമേ,
പരിശുദ്ധാത്മാവിന്റെ അളവില്ലാത്ത സ്‌നേഹമായ ദൈവകാരുണ്യമേ,
പരിശുദ്ധത്രിത്വത്തിന്റെ അഗ്രാഹ്യരഹസ്യമായ ദൈവകാരുണ്യമേ,
അത്യുന്നതന്റെ സര്‍വ്വശക്തിയുടെ  പ്രകടമായ ദൈവകാരുണ്യമേ,
അമാനുഷസൃഷ്ടികളില്‍ വെളിപ്പെടുത്തപ്പെട്ടിരിക്കുന്ന ദൈവകാരുണ്യമേ,
ഇല്ലായ്മയില്‍നിന്ന് ഞങ്ങളെ വിളിച്ച ദൈവകാരുണ്യമേ,
പ്രപഞ്ചത്തെ മുഴുവന്‍ ചൂഴ്ന്നുനില്‍ക്കുന്ന  ദൈവകാരുണ്യമേ,
ഞങ്ങളില്‍  അമര്‍ത്യത വിതയ്ക്കുന്ന ദൈവകാരുണ്യമേ,
അര്‍ഹിക്കുന്ന ശിക്ഷയില്‍നിന്ന് ഞങ്ങളെ സംരക്ഷിക്കുന്ന ദൈവകാരുണ്യമേ
പാപത്തിന്റെ ദുരിതത്തില്‍നിന്ന് ഞങ്ങളെ ഉയര്‍ത്തുന്ന ദൈവകാരുണ്യമേ,
സൃഷ്ടിലോകത്തില്‍ ഞങ്ങളുടെ നീതീകരണമായ ദൈവകാരുണ്യമേ,
യേശുവിന്റെ മുറിവുകളില്‍ നിന്ന് ഒഴുകുന്നദൈവകാരുണ്യമേ,
യേശുവിന്റെ പരിശുദ്ധഹൃദയത്തില്‍ നിന്നും പുറപ്പെടുന്ന ദൈവകാരുണ്യമേ,
കരുണയുടെ മാതാവായ കന്യകാമറിയത്തെ ഞങ്ങള്‍ക്കു തന്ന ദൈവകാരുണ്യമേ,
പരിശുദ്ധകൂദാശകളില്‍  അടങ്ങിയിരിക്കുന്ന ദൈവകാരുണ്യമേ,
മനുഷ്യവര്‍ഗ്ഗത്തിന്റെ രക്ഷയ്ക്കായി നല്‍കിയ ജ്ഞാനസ്‌നാനത്തിന്റെയും
കുമ്പസാരത്തിന്റെയും കൂദാശകളില്‍ അടങ്ങിയിരിക്കുന്നദൈവകാരണ്യമേ,
വിശുദ്ധ കുര്‍ബ്ബാനയിലും പൗരോഹിത്യത്തിലും പ്രദാനം ചെയ്യപ്പെട്ടിരിക്കുന്ന ദൈവകാരുണ്യമേ,
ക്രിസ്തീയവിശ്വാസത്തിലേക്ക് ഞങ്ങളെ ക്ഷണിച്ച ദൈവകാരുണ്യമേ,
നീതിമാന്മാരുടെ വിശുദ്ധീകരണത്തിന് പ്രകടിതമായിരിക്കുന്ന ദൈവകാരുണ്യമേ,
പരിശുദ്ധരെ പൂര്‍ണ്ണതയിലെത്തിക്കുവാന്‍ സഹായിക്കുന്ന ദൈവകാരുണ്യമേ,
വിശുദ്ധരെ പൂര്‍ണ്ണതയിലെത്തിക്കുവാന്‍ സഹായിക്കുന്ന ദൈവകാരുണ്യമേ,
രോഗികളുടെയും സഹിക്കുന്നവരുടെയും ആരോഗ്യപാത്രമായ ദൈവകാരുണ്യമേ,
വേദനിക്കുന്നവരുടെ ആശ്വാസവും പ്രതീക്ഷയായ ദൈവകാരുണ്യമേ,
നിരാശയില്‍ വേദനിക്കുന്ന ആത്മാക്കളുടെ പ്രതീക്ഷയുമായ ദൈവകാരുണ്യമേ,
എല്ലാവരെയും എപ്പോഴും എവിടെയും അനുഗമിക്കുന്ന ദൈവകാരുണ്യമേ,
പ്രസാദവരങ്ങളാല്‍ മുന്നാസ്വാദനം നല്‍കുന്ന ദൈവകാരുണ്യമേ
മരിക്കുന്നവരുടെ ആശ്വാസമാകുന്ന ദൈവകാരുണ്യമേ
ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ ആശ്വാസമായ ദൈവകാരുണ്യമേ,
അനുഗൃഹീതരുടെ സ്വര്‍ഗ്ഗീയ ആനന്ദമായ ദൈവകാരുണ്യമേ,
എല്ലാ വിശുദ്ധരുടെയും കിരീടമായ ദൈവകാരുണ്യമേ,
അത്ഭുതങ്ങളുടെ വറ്റാത്ത ഉറവയായ ദൈവകാരുണ്യമേ,
കുരിശില്‍ മരിച്ച്, ഞങ്ങളുടെ മേല്‍ വലിയ കരുണ കാണിച്ച ദൈവത്തിന്റെ കുഞ്ഞാടേ,
        
കര്‍ത്താവേ ഞങ്ങളെ ദയാപൂര്‍വ്വം ശ്രദ്ധിക്കണമേ
എല്ലാ വിശുദ്ധ ബലികളിലും ഞങ്ങള്‍ക്കുവേണ്ടി കരുണാപൂര്‍വ്വം സ്വയം സമര്‍പ്പിച്ചു
കൊണ്ടിരിക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ,
        
കര്‍ത്താവേ ഞങ്ങളെ ദയാപൂര്‍വ്വം ശ്രവിക്കേണമേ
അളവില്ലാത്ത അങ്ങയുടെ കരുണയില്‍ ലോകപാപങ്ങളെല്ലാം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ,
        
കര്‍ത്താവേ, ഞങ്ങളെ ദയാപൂര്‍വ്വം ശ്രവിക്കേണമേ.
കര്‍ത്താവേ കനിയേണമേ
മിശിഹായേ കനിയേണമേ
കര്‍ത്താവേ ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ
കര്‍ത്താവിന്റെ എല്ലാ സൃഷ്ടികളിലും അവിടുത്തെ മൃദുവായ കരുണ പരന്നിരിക്കുന്നു
കര്‍ത്താവിന്റെ കരുണയെ ഞാനെന്നും പാടിപ്പുകഴ്ത്തുന്നു.
നമുക്ക് പ്രാര്‍ത്ഥിക്കാം
ദൈവമേ, അങ്ങയുടെ കരുണ അനന്തവും, അങ്ങയുടെ ദയ വറ്റാത്തതുമാകുന്നുവല്ലോ. ദയാപൂര്‍വ്വം ഞങ്ങളെ കടാക്ഷിക്കണമേ. ഞങ്ങളുടെമേല്‍ അങ്ങയുടെ കരുണ വര്‍ദ്ധിക്കണമേ. അങ്ങനെ ഞങ്ങളുടെ വലിയ പരീക്ഷകളില്‍ മനംമടുക്കാതെ അങ്ങയുടെ തിരുമനസ്സു തന്നെയായ കാരുണ്യത്തിന് വിധേയരാകട്ടെ. കാരുണ്യത്തിന്റെ  രാജാവും അങ്ങയോടും പരിശുദ്ധാത്മാവോടുംകൂടെ വസിക്കുന്നവനുമായ ഞങ്ങളുടെ കര്‍ത്താവായ യേശു ഞങ്ങള്‍ക്ക് കാരുണ്യം പകര്‍ന്നുതരട്ടെ. എപ്പോഴും എന്നേക്കും ആമ്മേന്‍.


യേശുനാമ ലുത്തിനിയാ

'യേശുവേ ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു, സ്തുതിക്കുന്നു' എന്ന് ഏറ്റൂ ചൊല്ലുക
പ്രവാചകന്‍മാരാല്‍ പ്രവചിക്കപ്പെട്ട ഈശോയെ!
ദാവീദിന്റെ പുത്രനായ ഈശോയെ!
ദൈവസുതനായ ഈശോയെ!
പരിശുദ്ധാത്മാവിനാല്‍ ജനിച്ച ഈശോയെ!
കന്യാമറിയത്തില്‍ നിന്ന് ശരീരം സ്വീകരിച്ച ഈശോയെ!
മനുഷ്യനായി അവതരിച്ച ഈശോയെ!
പാപമൊഴികെ മനുഷ്യന്റെ എല്ലാ ബലഹീനതകളും സ്വീകരിച്ച ഈശോയെ!
ത്രിത്വത്തിലെ രണ്ടാമത്തെയാളായ  ഈശോയെ!
സത്യദൈവമായ ഈശോയെ!
നിത്യജീവനായ ഈശോയെ!
ബത്‌ലഹേമിലെ കാലിത്തൊഴുത്തില്‍ ജനിച്ച ഈശോയെ!
മാലാഖമാരാല്‍ സ്തുതിക്കപ്പെട്ട ഈശോയെ!
ആട്ടിടയന്‍മാരും ജ്ഞാനികളും സന്ദര്‍ശിച്ച ഈശോയെ!
മാതാപിതാക്കള്‍ക്ക് കീഴ്‌വഴങ്ങിയ ഈശോയെ!
ദൈവീകജ്ഞാനത്തില്‍ വളര്‍ന്ന ഈശോയെ!
ഹെറോദേസിനാല്‍ പീഡിപ്പിക്കപ്പെട്ട ഈശോയെ!
നസ്രത്തില്‍ വളര്‍ന്നുവന്ന ഈശോയെ!
യോഹന്നാനില്‍നിന്ന് സ്‌നാനം സ്വീകരിച്ച ഈശോയെ!
പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ ഈശോയെ!
വചനത്തില്‍ പിശാചിനെ തോല്‍പ്പിച്ച ഈശോയെ!
വെള്ളം വീഞ്ഞാക്കിയ ഈശോയെ!
ഉപവസിച്ച് പ്രാര്‍ത്ഥിച്ച ഈശോയെ!
തളര്‍വാതരോഗിയെ സൗഖ്യപ്പെടുത്തിയ ഈശോയെ!
കുഷ്ഠരോഗികളെ സൗഖ്യപ്പെടുത്തിയ ഈശോയെ!
ക്ഷമിക്കാന്‍ പഠിപ്പിച്ച ഈശോയെ!
പാപികളോട് ക്ഷമിച്ച ഈശോയെ!
അധികാരികളാല്‍ പീഡിപ്പിക്കപ്പെട്ട ഈശോയെ!
വഴിയും സത്യവും ജീവനുമായ ഈശോയെ!
സത്യവാതിലായ ഈശോയെ!
ലോകത്തിന്റെ പ്രകാശമായ ഈശോയെ!
നല്ല ഇടയനായ ഈശോയെ!
ഉത്ഥിതനായ ഈശോയെ!
പാപികളെ വിളിക്കാന്‍ വന്ന ഈശോയെ!
അദ്ധ്വാനിക്കുന്നവരേയും ഭാരം വഹിക്കുന്നവരേയും ആശ്വസിപ്പിക്കുന്ന ഈശോയെ!
കടലിനുമീതെ നടന്ന ഈശോയെ!
മരിച്ച ലാസറിനെ ഉയിര്‍പ്പിച്ച ഈശോയെ!
അനുകമ്പയുള്ള ഈശോയെ!
അപ്പം വര്‍ദ്ധിപ്പിച്ച ഈശോയെ!
പിതാവിന്റെ ഇഷ്ടം അന്വേഷിച്ച ഈശോയെ!
പരിശുദ്ധാത്മാവാകുന്ന സുവിശേഷം അറിയിച്ച ഈശോയേ!
ശിഷ്യന്‍മാരുടെ കാലുകള്‍ കഴുകിയ ഈശോയെ!
ദിവ്യബലി സ്ഥാപിച്ച ഈശോയേ!
ഗദ്‌സമേനിയില്‍ ചോര വിയര്‍ത്ത ഈശോയെ!
കുറ്റം ചെയ്യാതെ മരണത്തിന് വിധിക്കപ്പെട്ട ഈശോയെ!
കുരിശു വഹിച്ച ഈശോയെ!
കുരിശില്‍ മരിച്ച ഈശോയെ!
പരിഹസിക്കപ്പെട്ട ഈശോയെ!
പാപപ്പരിഹാര ബലിയായ ഈശോയെ!
മൂന്നാംദിനം ഉത്ഥിതനായ ഈശോയെ!
പത്രോസാകുന്ന പാറയില്‍ സഭയെ സ്ഥാപിച്ച ഈശോയെ!
അപ്പസ്‌തോലന്‍മാരുടെമേല്‍ പരിശുദ്ധാത്മാവിനെ അയച്ച ഈശോയെ!
സ്വര്‍ഗ്ഗാരോഹണം ചെയ്ത ഈശോയെ!
വാനമേഘങ്ങളില്‍ വീണ്ടും വരാനിരിക്കുന്ന ഈശോയെ!
ഏറ്റവും ശക്തിയായ നാമമുള്ള ഈശോയെ!
അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഈശോയെ!
ഈശോയെ ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു, സ്തുതിക്കുന്നു (3 പ്രാവശ്യം)


സകല വിശുദ്ധരുടെ ലുത്തിനിയ

കര്‍ത്താവേ, അനുഗ്രഹിക്കണമേ,
മിശിഹായേ, അനുഗ്രഹിക്കണമേ,
കര്‍ത്താവേ, അനുഗ്രഹിക്കണമേ,
മിശിഹായേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ
മിശിഹായേ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ
"ഞങ്ങളെ അനുഗ്രഹിക്കണമേ" എന്ന് ഏറ്റൂ ചൊല്ലുക
സ്വര്‍ഗസ്ഥനായ പിതാവായ ദൈവമേ,
ഭൂലോകരക്ഷകനായ പുത്രനായ ദൈവമേ,
പരിശുദ്ധാത്മാവായ ദൈവമേ,
ഏകദൈവമായ പരിശുദ്ധത്രിത്വമേ,
'ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ' എന്ന് ഏറ്റൂ ചൊല്ലുക
ദൈവത്തിന്റെ പരിശുദ്ധജനനീ
കന്യകകള്‍ക്കു മകുടമായ നിര്‍മ്മലകന്യകേ,
വിശുദ്ധ യൗസേപ്പേ,
വിശുദ്ധ മിഖായേല്‍, ഗബ്രിയേല്‍, റപ്പായേല്‍ മാലാഖമാരേ,
ഞങ്ങളുടെ കാവല്‍ മാലാഖമാരേ,
നവവൃന്ദങ്ങളായ  സകല മാലാഖമാരേ,
വിശുദ്ധ സ്‌നാപക യോഹന്നാനേ,
വിശുദ്ധ പത്രോസേ, പൗലോസേ
വിശുദ്ധ അന്ത്രയോസേ, യാക്കോബേ,
വിശുദ്ധ യോഹന്നാനേ, തോമ്മായേ,
വിശുദ്ധ ചെറിയ യാക്കോബേ, പീലിപ്പോസേ,
വിശുദ്ധ ബര്‍ത്തലോമ്മായേ, മത്തായിയേ
വിശുദ്ധ മര്‍ക്കോസേ, ലെംബെയേ,
വിശുദ്ധ ലൂക്കായേ,ബര്‍ണ്ണവായേ,
വിശുദ്ധ ശെമയോനേ, യൂദായേ,
വിശുദ്ധ മത്തിയാസേ, ജറോമേ,
വിശുദ്ധ എസ്തപ്പാനോസേ, ഗീവറുഗീസേ,
വിശുദ്ധ ഗര്‍വ്വാസീസേ, പ്രോത്താസീസേ,
വിശുദ്ധ ഫ്രാന്‍സീസ് സേവ്യറേ, സാലസേ,
വിശുദ്ധ ഡോണ്‍ബോസ്‌കോയേ,
വിശുദ്ധ ഡൊമിനിക് സാവിയോയേ,
വിശുദ്ധ അക്വീനോസേ, ആഗസ്തീനോസേ,
വിശുദ്ധ അല്‍ഫോന്‍സ്‌ലിഗോരിയേ, അപ്രേമേ,
വിശുദ്ധ അംബ്രോസേ, ഗ്രീഗോരിയോസേ,
വിശുദ്ധ ബര്‍ണ്ണദോസേ, ഡൊമിനിങ്കോസേ,
വിശുദ്ധ ഫ്രാന്‍സിസ്‌ക്കോസേ, ഗൊണ്‍സാലോസേ,
വിശുദ്ധ അമ്മ ത്രേസ്യായേ, കൊച്ചുത്രേസ്യായേ,
വിശുദ്ധ മറിയം മഗ്ദനലനായേ, തെക്ലായേ,
വിശുദ്ധ റോസായേ, ആഗ്‌നസ്സേ,
വിശുദ്ധ ക്ലാരയേ, കത്രീനായേ
വിശുദ്ധ സിസിലായായേ, അനസ്താസ്സിയായേ,
വിശുദ്ധ ഏലീശ്വായേ, അന്നാമ്മയേ
വിശുദ്ധ കുര്യാക്കോസ് ഏലിയായേ,
വിശുദ്ധഅല്‍ഫോന്‍സായേ,
വാഴ്ത്തപ്പെട്ട ആഗ്‌നലെ, വിശുദ്ധ ഡാമിയനേ,
കന്യകകളും വിധവകളുമായ സകല പുണ്യവതികളേ,
കര്‍ത്താവിന്റെ ദാസരായിരിക്കുന്ന സ്ത്രീപുരുഷന്‍മാരായ സകല വിശുദ്ധരേ,
മുഖ്യപിതാക്കളും ദീര്‍ഘദര്‍ശികളുമായ സകല വിശുദ്ധരേ,
ഞങ്ങളുടെ കര്‍ത്താവിന്റെ ശിഷ്യരായ സകല വിശുദ്ധരേ,
കറയില്ലാത്ത സകല വിശുദ്ധ കുഞ്ഞുപൈതങ്ങളേ,
വേദസാക്ഷികളായ സകല വിശുദ്ധരേ,
മെത്രാന്‍മാരും വന്ദകരുമായ സകല വിശുദ്ധരേ,
വേദശാസ്ത്രികളായ സകലവിശുദ്ധരേ,
ഗുരുക്കന്‍മാരും ആചാര്യന്‍മാരുമായ സകലവിശുദ്ധരേ,
സന്ന്യാസിനികളും തപോധനന്‍മാരുമായ സകല വിശുദ്ധരേ,
ദയാപരനായിരിക്കുന്ന കര്‍ത്താവേ,
               
ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ,
ദയാപരനായിരിക്കുന്ന കര്‍ത്താവേ,
             
ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,
ദയാപരനായിരിക്കുന്ന കര്‍ത്താവേ,
           
ഞങ്ങളെ അനുഗ്രഹിക്കണമേ,



തിരുരക്തത്തിന്റെ ജപമാല

കാല്‍വരിയിലെ കുരിശില്‍നിന്ന് ലോകപാപങ്ങളുടെ പരിഹാരാര്‍ത്ഥം ഇറ്റിറ്റുവീണ യേശുക്രിസ്തുവിന്റെ തിരുരക്തമേ എന്നെ കഴുകണമേ, അങ്ങേ അമൂല്യതിരുരക്തത്തിന്റെ യോഗ്യതയാല്‍ എന്റെ പാപങ്ങളും ബലഹീനതകളും എടുത്തുമാറ്റണമേ.  അങ്ങേ വാഗ്ദാനമായ പരിശുദ്ധാത്മാവിനാല്‍ എന്നെ പുതിയ സൃഷ്ടിയായി രൂപപ്പെടുത്തണമേ.  അങ്ങേ ജീവിക്കുന്ന സാക്ഷിയാക്കി എന്നെ മാറ്റണമേ.  ആമ്മേന്‍
1 സ്വര്‍ഗ്ഗ 1 നന്‍മ  1 ത്രിത്വ
വിശ്വാസപ്രമാണം
    
സര്‍വ്വശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായിലും ഞാന്‍ വിശ്വസിക്കുന്നു. ഈ പുത്രന്‍ പരിശുദ്ധാത്മാവാല്‍ ഗര്‍ഭസ്ഥനായി കന്യകാമറിയത്തില്‍നിന്നു പിറന്നു; പന്തിയോസ് പീലാത്തോസിന്റെ കാലത്തു പീഡകള്‍ സഹിച്ച്, കുരിശില്‍ തറയ്ക്കപ്പെട്ട്, മരിച്ച്, അടക്കപ്പെട്ടു; പാതാളത്തില്‍ ഇറങ്ങി, മരിച്ചവരുടെ ഇടയില്‍നിന്ന് മൂന്നാംനാള്‍ ഉയിര്‍ത്തു; സ്വര്‍ഗ്ഗത്തിലേക്കെഴുന്നള്ളി, സര്‍വ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുന്നു; അവിടെനിന്നു ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്റെ ഉയിര്‍പ്പിലും നിത്യമായ ജീവിതത്തിലും ഞാന്‍ വിശ്വസിക്കുന്നു.     ആമ്മേന്‍.
ഒന്നാം രഹസ്യം
നല്ല ഈശോയേ, സൈത്ത് തോട്ടത്തില്‍വച്ച് അങ്ങ് ചിന്തിയ രക്തവിയര്‍പ്പിനെക്കുറിച്ച് നഷ്ടപ്പെട്ടുപോയ പ്രസാദവരം ഞങ്ങള്‍ക്ക് വീണ്ടും നല്‍കണമേ. 1 സ്വര്‍ഗ്ഗ 
എന്റെ രക്ഷകനായ ഈശോയെ, അങ്ങയുടെ തിരുരക്തത്താല്‍ എന്നെ കഴുകി വിശുദ്ധീകരിക്കണമേ. 10 പ്രാവശ്യം, 1 ത്രിത്വ
നിത്യപിതാവെ പാടുപീഡകളാല്‍ വിരൂപമാക്കപ്പെട്ട അങ്ങേ തിരുകുമാരന്റെ തിരുമുഖത്തെയും പരിശുദ്ധ അമ്മയുടെ രക്തക്കണ്ണീര്‍കണങ്ങളെയുംകുറിച്ച് തിരഞ്ഞെടുക്കപ്പെട്ട അങ്ങേ മക്കളുടെമേല്‍ കൃപ വര്‍ഷിക്കണമേ.
രണ്ടാം രഹസ്യം
മാധൂര്യവാനായ ഈശോ, ചമ്മട്ടിയടിയേറ്റപ്പോള്‍ അങ്ങു ചിന്തിയ തിരുരക്തത്തെക്കുറിച്ച് ഞങ്ങളുടെ മനസ്സിന്റെ മുറിവുകള്‍ ഉണക്കി ശാന്തി നല്‍കണമേ.   1സ്വര്‍ഗ്ഗ.
എന്റെ രക്ഷകനായ ഈശോയെ, അങ്ങയുടെ തിരുരക്തത്താല്‍ എന്നെ കഴുകി വിശുദ്ധീകരിക്കണമേ. (10 പ്രാവശ്യം), 1 ത്രിത്വ
നിത്യപിതാവേ, പാടുപീഡകളാല്‍ വിരൂപമാക്കപ്പെട്ട അങ്ങേ തിരുക്കുമാരന്റെ തിരുമുഖത്തെയും പരിശുദ്ധ അമ്മയുടെ രക്തക്കണ്ണീര്‍കണങ്ങളെയുംകുറിച്ച് തിരഞ്ഞെടുക്കപ്പെട്ട അങ്ങേ മക്കളുടെമേല്‍ കൃപ വര്‍ഷിക്കണമേ. 
മൂന്നാം രഹസ്യം
സ്‌നേഹ ഈശോ മുള്‍മുടി ധരിപ്പിച്ചപ്പോള്‍ അങ്ങു ചിന്തിയ തിരുരക്തത്തെക്കുറിച്ച് അഹങ്കാരം ഞങ്ങളില്‍നിന്നും നീക്കി വിനയവും എളിമയും നല്‍കി ഞങ്ങളെ അനുഗ്രഹിക്കണമേ. 1 സ്വര്‍ഗ്ഗ 
എന്റെ രക്ഷകനായ ഈശോയെ, അങ്ങയുടെ തിരുരക്തത്താല്‍ എന്നെ കഴുകി വിശുദ്ധീകരിക്കണമേ. (10 പ്രാവശ്യം), 1 ത്രിത്വ.
നിത്യപിതാവേ, പാടുപീഡകളാല്‍ വിരൂപമാക്കപ്പെട്ട അങ്ങേ തിരുക്കുമാരന്റെ തിരുമുഖത്തെയും പരിശുദ്ധ അമ്മയുടെ രക്തക്കണ്ണീര്‍കണങ്ങളെയുംകുറിച്ച് തിരഞ്ഞെടുക്കപ്പെട്ട അങ്ങേ മക്കളുടെമേല്‍ കൃപ വര്‍ഷിക്കണമേ.
നാലാം രഹസ്യം
സ്‌നേഹ ഈശോയേ, അങ്ങ് കുരിശ് ചുമന്നപ്പോഴും മുഖം കുത്തി നിലത്തുവീണപ്പോഴും ചിതറിവീണ തിരുരക്തത്തെക്കുറിച്ച് ദൈവഹിതം അന്വേഷിക്കുവാനും അത് നിറവേറ്റുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ.
1 സ്വര്‍ഗ്ഗ
എന്റെ രക്ഷ.കനായ  ഈശോയെ, അങ്ങയുടെ തിരുരക്തത്താല്‍ എന്നെ കഴുകി വിശുദ്ധീകരിക്കണമേ. (10 പ്രാവശ്യം)  1 ത്രിത്വ
നിത്യപിതാവേ, പാടുപീഡകളാല്‍ വീരൂപമാക്കപ്പെട്ട അങ്ങേ തിരുക്കുമാരന്റെ തിരുമുഖത്തെയും പരിശുദ്ധ അമ്മയുടെ രക്തക്കണ്ണീര്‍കണങ്ങളെയുംകുറിച്ച് തിരഞ്ഞെടുക്കപ്പെട്ട അങ്ങേ മക്കളുടെമേല്‍ കൃപ വര്‍ഷിക്കണമേ.
അഞ്ചാം രഹസ്യം
കരുണാനിധിയായ ഈശോ, തിരുവസ്ത്രം ഉരിഞ്ഞെടുത്തപ്പോള്‍ അങ്ങു ചിന്തിയ തിരുരക്തത്തെക്കുറിച്ച്  പരിശുദ്ധാത്മാവിന്റെ വരദാനഫലങ്ങളാല്‍ ഞങ്ങളെ നിറയ്‌ക്കേണമേ. 1 സ്വര്‍ഗ്ഗ
എന്റെ രക്ഷകനായ ഈശോയെ. അങ്ങയുടെ തിരുരക്തത്താല്‍ എന്നെ കഴുകി വിശുദ്ധീകരിക്കണമേ. (10 പ്രാവശ്യം   1 ത്രിത്വ
നിത്യപിതാവേ, പാടുപീഡകളാല്‍ വിരൂപമാക്കപ്പെട്ട അങ്ങേ തിരുക്കുമാരന്റെ തിരുമുഖത്തെയും പരിശുദ്ധ അമ്മയുടെ രക്തക്കണ്ണീര്‍കണങ്ങളെയുംകുറിച്ച് തിരഞ്ഞെടുക്കപ്പെട്ട അങ്ങേ മക്കളുടെമേല്‍ കൃപവര്‍ഷിക്കണമേ.
ആറാം രഹസ്യം
നല്ല ഈശോയെ, മൂന്ന് ആണികളാല്‍ അങ്ങ് കുരിശില്‍ തറയ്ക്കപ്പെട്ടപ്പോള്‍ ചിന്തിയ രക്തത്തെക്കുറിച്ച് സൃഷ്ടികളോടും,സൃഷ്ടവസ്തുക്കളോടുമുള്ള അമിതമായ സ്‌നേഹത്തില്‍നിന്നും ഞങ്ങളെ മോചിപ്പിക്കണമേ.
1 സ്വര്‍ഗ്ഗ
എന്റെ രക്ഷകനായ ഈശോയെ, അങ്ങയുടെ തിരുരക്തത്താല്‍ എന്നെ കഴുകി വിശുദ്ധീകരിക്കണമേ. (10 പ്രാവശ്യം) 1 ത്രിത്വ
നിത്യപിതാവേ, പാടുപീഡകളാല്‍ വിരുപമാക്കപ്പെട്ട അങ്ങേ തിരുക്കുമാരന്റെ തിരുമുഖത്തെയും പരിശുദ്ധ അമ്മയുടെ രക്തക്കണ്ണീര്‍കണങ്ങളെയുംകുറിച്ച് തിരഞ്ഞെടുക്കപ്പെട്ട അങ്ങേ മക്കളുടെമേല്‍ കൃപ വര്‍ഷിക്കണമേ.
ഏഴാം രഹസ്യം
സഹനമൂര്‍ത്തിയായ യേശുനാഥാ, കുന്തംകൊണ്ട് അങ്ങേ തിരുവിലാവില്‍ കുത്തി മുറിവേല്‍പ്പിച്ചപ്പോള്‍ അങ്ങു ചിന്തിയ തിരുരക്തത്തെക്കുറിച്ച് അങ്ങയെ ഞാന്‍ സ്വന്തമാക്കി, ഞാന്‍ മുഴുവനും അങ്ങയുടേയും അങ്ങു എന്റേതുമായി തീരുവാന്‍ കൃപയരുളണമേ.  1 സ്വര്‍ഗ്ഗ
എന്റെ രക്ഷകനായ ഈശോയെ, അങ്ങയുടെ തിരുരക്തത്താല്‍ എന്നെ കഴുകി വിശുദ്ധികരിക്കണമേ. (10 പ്രാവശ്യം) 1 ത്രിത്വ
നിത്യപിതാവേ പാടുപീഢകളാല്‍ വിരൂപമാക്കപ്പെട്ട അങ്ങേ തിരുക്കുമാരന്റെ തിരുമുഖത്തെയും പരിശുദ്ധ അമ്മയുടെ രക്തക്കണ്ണീര്‍കണങ്ങളെയുംകുറിച്ച് തിരഞ്ഞെടുക്കപ്പെട്ട അങ്ങേ മക്കളുടെമേല്‍ കൃപ വര്‍ഷിക്കണമേ
പ്രാര്‍ത്ഥിക്കാം
സ്‌നേഹ ഈശോയെ! ഞങ്ങളോടുള്ള സ്‌നേഹത്തെപ്രതി അങ്ങു ചിന്തിയ തിരുരക്തത്തെക്കുറിച്ച് ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു.  നന്ദി പറയുന്നു.  മഹത്വപ്പെടുത്തുന്നു.  അങ്ങേ തിരുരക്തത്തിന്റെ യോഗ്യതയാല്‍ ഞങ്ങളെ വിശുദ്ധീകരിച്ച് ആത്മാവില്‍ നിറച്ച് അങ്ങയുടെ സ്വന്തമാക്കണമേ.  നിലനില്‍പ്പിന്റെ വരവും, നിത്യരക്ഷയും ആത്മാക്കളെ നേടാനുള്ള അഭിഷേകവും തരണമേ ആമ്മേന്‍.
ദൈവമേ നന്ദി, സ്തുതി സ്‌ത്രോത്രം!
യേശുവേ നന്ദി, സ്തുതി സ്‌ത്രോത്രം
പരിശുദ്ധാത്മാവേ നന്ദി സ്തുതി  സ്‌തോത്രം!
പരിശുദ്ധ ത്രിത്വമേ നന്ദി, സ്തുതി സ്‌തോത്രം.
(
സ്വതന്ത്രമായി സ്തുതിക്കുന്നു)
പാപികളുടെ സങ്കേതമേ, കന്യകകളുടെ രാജ്ഞീ, ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണമേ.
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.  ആമ്മേന്‍.
പരിശുദ്ധാത്മാവേ വരണമേ, അവിടുത്തെ ഇഷ്ടദാസിയായ മറിയത്തിന്റെ വിമലഹൃദയത്തിന്റെ ശക്തമായ മദ്ധ്യസ്ഥത്താല്‍ എഴുന്നള്ളിവരണമെ, ഞങ്ങളില്‍ വന്ന് വസിക്കണമേ.
ജീവനുള്ള ദൈവത്തിന്റെ പുത്രനായ യേശുവേ, പാപിയായ എന്റെമേല്‍ കരുണയായിരിക്കണമേ.